തിരുവനന്തപുരം: രഞ്ജിട്രോഫിയിൽ ആന്ധ്രയ്ക്കെതിരേ ഉത്തരാഖണ്ഡ് ആദ്യ ഇന്നിംഗ്സിൽ 194 റണ്‍സിന് പുറത്ത്. അർധസെഞ്ചുറി നേടിയ കുനാൽ ചന്ദേലയുടേയും (52) ഓപ്പണർ കമൽ സിംഗിന്റെയും (42) മികവിലാണ് ഉത്തരാഖണ്ഡ് നാണക്കേടിൽനിന്നും രക്ഷപെട്ടത്.
മറ്റുള്ളവർക്കാർക്കും കാര്യമായ സംഭാവന നൽകാനായില്ല. നാല് വിക്കറ്റ് വീഴ്ത്തിയ ബന്ധുര അയ്യപ്പയും മൂന്ന് വിക്കറ്റ് നേടിയ പൃഥ്വിരാജുമാണ് ഉത്തരാഖണ്ഡിനെ തകർത്തത്.
മറുപടി ബാറ്റിംഗ് ആരംഭിച്ച ആന്ധ്ര ആദ്യ ദിനം കളി അവസാനിക്കുന്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 42 എന്ന നിലയിലാണ്. ടോസ് നേടിയ ഉത്തരാഖണ്ഡ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
രഞ്ജി: ഉത്തരാഖണ്ഡ് ആദ്യ ഇന്നിംഗ്സിൽ 194 ന് പുറത്ത്
09:30 PM Mar 03, 2022 | Deepika.com