കീവ്: രാജ്യത്തെ സാധാരണക്കാരുടെ മരണത്തിന് നാറ്റോയും ഭാഗീകമായി ഉത്തരവാദിയാണെന്ന് യുക്രെയ്ൻ ഉപപ്രധാനമന്ത്രി ഓൾഹ സ്റ്റെഫാനിഷിന. ബിബിസി റോഡിയോയ്ക്കു നൽകിയ അഭിമുഖത്തിലാണ് അവർ നാറ്റോയെ കടന്നാക്രമിച്ചത്.
യുക്രെയ്നിന് മുകളിൽ പറക്കൽ നിരോധിത മേഖലയായി നാറ്റോ പ്രഖ്യാപിക്കാൻ വിസമ്മിച്ചതാണ് കൂട്ടക്കുരുതിക്ക് കാരണമായതെന്നും അവർ വിമർശിച്ചു. ഈ തീരുമാനം എടുക്കാതിരുന്നാൽ സാധാരണക്കാരും കുട്ടികളും കൊല്ലപ്പെടുമെന്ന് അറിയാമായിരുന്നു. ഇത് മനുഷ്യത്വരഹിതമാണ്.
സാധാരണക്കാരുടെ രക്തം റഷ്യയുടെ കൈകളിൽ മാത്രമല്ല ഉള്ളതെന്നും സ്റ്റെഫാനിഷിന പറഞ്ഞു. എന്നാൽ ഇത് വിവാദമായതോടെ അവർ മാപ്പ് പറഞ്ഞിരുന്നു. ബോംബ് ഷെൽട്ടറിൽ ഇരുന്നാണ് താൻ സംസാരിച്ചതെന്നായിരുന്നു അവരുടെ പ്രതികരണം.
പാശ്ചാത്യ സേനയെ റഷ്യൻ വ്യോമസേനയുമായി നേരിട്ടുള്ള പോരാട്ടത്തിലേക്ക് കൊണ്ടുവന്ന് സംഘർഷം രൂക്ഷമാക്കുമെന്ന ആശങ്കയിൽ നാറ്റോ അംഗങ്ങൾ പറക്കൽ നിരോധന മേഖല സ്ഥാപിക്കാൻ വിസമ്മതിക്കുകയായിരുന്നു.
സാധാരണക്കാരുടെ രക്തത്തിൽ നാറ്റോയ്ക്കും പങ്ക്; കടന്നാക്രമിച്ച് യുക്രെയ്ൻ ഉപപ്രധാനമന്ത്രി
05:31 PM Mar 03, 2022 | Deepika.com