സ്നേഹത്തിന് മുന്നിൽ പ്രതിസന്ധികൾ വഴി മാറി; സേറയുമായി ആര്യയെത്തി

02:14 PM Mar 03, 2022 | Deepika.com
ന്യൂഡൽഹി: ദിവസങ്ങൾ നീണ്ട പ്രതിസന്ധികൾക്കൊടുവിൽ യുക്രെയ്‌നിലെ യുദ്ധമുഖത്ത് നിന്നും വളര്‍ത്തുനായ സേറയുമായി ആര്യ ഡല്‍ഹിയിലെത്തി. ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശിനി ആര്യ ആൽഡ്രിനാണ് തന്‍റെ പ്രിയപ്പെട്ട നായയെ ബോംബുകള്‍ക്കും വെടിയുണ്ടകള്‍ക്കുമിടയില്‍ ഉപേക്ഷിക്കാതെ കൂടെകൂട്ടിയത്.

സൈബീരിയന്‍ ഹസ്‌കി ഇനത്തില്‍പ്പെട്ട നായയാണ് ആര്യയുടെ സേറ. സുഹൃത്തുക്കള്‍ക്കൊപ്പം നാട്ടിലെത്താന്‍ ആര്യ അതിര്‍ത്തികള്‍ താണ്ടുമ്പോള്‍ സേറയെ കൂടെക്കൂട്ടുന്നതിന് ധാരാളം നിയമപ്രശ്‌നങ്ങള്‍ ആര്യ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ സേറയില്ലാതെ താന്‍ മടങ്ങില്ലെന്ന ദൃഢ നിശ്ചയത്തിലായിരുന്നു ആര്യ.

ദേവികുളം ലാക്കാട് സ്വദേശികളായ ആല്‍ഡ്രിന്‍-കൊച്ചുറാണി ദമ്പതിമാരുടെ മകള്‍ ആര്യ, കീവിലെ വെനീസിയ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ രണ്ടാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ്.

കീവില്‍ യുദ്ധം രൂക്ഷമായതോടെ സേറയുമായി ആര്യ ബങ്കറിലെത്തി. അടുത്ത ദിവസം ആര്യ, സൈറയ്ക്കുള്ള യാത്രാരേഖകള്‍ സംഘടിപ്പിച്ചു. ഞായറാഴ്ച രാത്രി പുറപ്പെട്ട ബസിൽ ആര്യ, സേറയുമായി യാത്ര ആരംഭിച്ചു. അതിര്‍ത്തിയില്‍നിന്നു 12 കിലോമീറ്റര്‍ ദൂരെ നിര്‍ത്തി ഇന്ത്യക്കാരെ ഇറക്കിവിട്ടു. തണുത്തുറഞ്ഞ പാതയിലൂടെ സേറയെയും എടുത്തു നടന്നാണ് അതിര്‍ത്തിയിലെത്തിയത്.



ബുക്കാറസ്റ്റില്‍നിന്നു ബുധനാഴ്ച രാത്രി വിമാനം കയറിയ ആര്യ പുലര്‍ച്ചെ ഡല്‍ഹിയിലെത്തി. ഇന്ന് വൈകിട്ടോടെ ആര്യയും സേറയും കേരളത്തിലെത്തും.