റഷ്യ, ചൈന എന്നീ അഹങ്കാരി രാജ്യങ്ങളെ തള്ളിപ്പറയാത്തവർ കമ്യൂണിസ്റ്റല്ലെന്ന് സിപിഐ എംഎൽഎ

08:41 PM Mar 02, 2022 | Deepika.com
തൃശൂർ: യുക്രെയ്ൻ യുദ്ധത്തിനു കാരണം അമേരിക്കയും നാറ്റോയുമാണെന്ന് ഇടതുപാർട്ടികൾ നിലപാടെടുക്കുന്പോൾ, വ്യത്യസ്ത അഭിപ്രായവുമായി സിപിഐ നേതാവും തൃശൂർ എംഎൽഎയുമായ പി. ബാലചന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. റഷ്യ, ചൈന എന്നീ അഹങ്കാരി രാജ്യങ്ങളെ ഇനിയും തള്ളിപ്പറയാത്തവർ കമ്യൂണിസ്റ്റല്ലെന്നാണ് ബാലചന്ദ്രന്‍റെ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. ഇപ്പോഴത്തെ റഷ്യയിൽ കമ്യൂണിസ്റ്റുകൾ അടിച്ചമർത്തപ്പെട്ട് അടിമകൾക്കു തുല്യമാണ് കഴിയുന്നതെന്നും പോസ്റ്റിലുണ്ട്.

"നവീൻ, എന്‍റെ മകനേ മാപ്പ്, കരുണയില്ലാത്ത ലോകം നിന്നെ കൊന്നു. റഷ്യ, ചൈന ഈ അഹങ്കാരി രാജ്യങ്ങളെ തള്ളിപ്പറയാത്തവർ കമ്യൂണിസ്റ്റല്ല.. കൊലയുടെ രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടും.. ഇപ്പോഴത്തെ റഷ്യയിൽ കമ്യൂണിസ്റ്റുകളുടെ സ്ഥിതി അറിയാമോ. അടിച്ചമർത്തപ്പെട്ട്, എല്ലാ സ്വാതന്ത്ര്യവും കവർന്നെടുക്കപ്പെട്ട് അടിമകൾക്കു തുല്യം കഴിയുന്നു. പുടിൻ തികഞ്ഞ ഏകാധിപതിയെപ്പോലെ പെരുമാറുന്നു. ഞാൻ എന്തുകൊണ്ട് അമേരിക്കയെക്കുറിച്ചു പറയുന്നില്ല. അമേരിക്ക പണ്ടേ ചോരക്കൊതിയുടെ, സാമ്രാജ്യത്വ മേൽക്കോയ്മയുടെ രാഷ്ട്രമാണ്. അവിടെനിന്നും നീതി ആരും പ്രതീക്ഷിക്കുന്നില്ല. ഇതാണ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.