കൊച്ചി: ട്വന്റി-20 പ്രവർത്തകൻ ദീപു മർദ്ദനമേറ്റ് ചികിത്സയിലിരിക്കേ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് തിരുത്താൻ സംസ്ഥാനത്തെ ഒരു മന്ത്രി ഇടപെട്ടുവെന്ന ആരോപണം. ട്വന്റി-20 ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബാണ് ഇക്കാര്യം ഉന്നയിച്ചത്.
മന്ത്രിയുടെ ബന്ധുവായ അസിസ്റ്റന്റ് സൂപ്രണ്ട് വഴി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തിരുത്തൽ വരുത്താനായിരുന്നു നീക്കം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ദീപുവിന്റെ പോസ്റ്റ്മോർട്ടം നടപടികൾ നടന്നത്.
ദീപുവിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ പി.വി.ശ്രീനിജൻ എംഎൽഎയ്ക്കും പങ്കുണ്ട്. സംസ്ഥാനത്തെ പോലീസ് അന്വേഷിച്ചാൽ കേസിലെ സത്യാവസ്ഥ പുറത്തുവരില്ലെന്നും അതിനാൽ സിബിഐ അന്വേഷണം ആവശ്യപ്പെടാൻ സർക്കാർ തയാറാകണമെന്നും സാബു എം. ജേക്കബ് പറഞ്ഞു.
ട്വന്റി-20 പ്രവർത്തകന്റെ മരണം: "പോസ്റ്റ്മോർട്ടം റിപ്പോർട്ട് തിരുത്താൻ മന്ത്രി ഇടപെട്ടു'
04:35 PM Mar 02, 2022 | Deepika.com