കൊരട്ടിയിൽ 25 കോടിയുടെ ഹാഷിഷ് ഓയിൽ വേട്ട

12:00 PM Mar 02, 2022 | Deepika.com
ചാലക്കുടി: തൃശൂർ കൊരട്ടിയിൽ 25 കോടിയുടെ ഹാഷിഷ് ഓയിൽ പിടികൂടി. ക്രിമിനൽ കേസ് പ്രതിയടക്കം മൂന്നുപേരെ പിടികൂടി.

തൃശൂർ പെരിങ്ങോട്ടുകര നാലുംകൂടിയ സെന്‍ററിൽ കണ്ണാറവീട്ടിൽ ലിഷൻ (35), പാവറട്ടി പെരുവല്ലൂർ സ്വദേശി അയിനിപ്പിള്ളി വീട്ടിൽ അനൂപ് (32), പത്തനംതിട്ട കോന്നി കുമ്മണ്ണൂർ സ്വദേശി തൈക്കാവിൽ വീട്ടിൽ നാസിം (32) എന്നിവരാണ് പിടിയിലായത്. ആന്ധ്രയിൽ നിന്നും എറണാകുളത്തേക്ക് കടത്തുകയായിരുന്നു ഹാഷിഷ് ഓയിൽ.

പിടിയിലായ ലിഷാൻ പീഡന കേസടക്കം ഒട്ടേറെ കേസുകളിലും നാസിം മോഷണ കേസിലും പ്രതിയാണ്. ആന്ധ്രയിലെയും ഒറീസയിലെയും ഗ്രീൻ കഞ്ചാവ് ഉപയോഗിച്ച് നിർമിക്കുന്ന പന്ത്രണ്ട് കിലോയോളം മേൽത്തരം ഹാഷിഷ് ഓയിലാണ് പിടികൂടിയത്.

ആന്ധ്രയിൽ നിന്ന് വിനോദ യാത്ര സംഘം എന്ന രീതിയിൽ ആഡംബര കാറുകളിൽ ഒളിപ്പിച്ച നിലയിലാണ് ഹാഷിഷ് ഓയിൽ കടത്തി കൊണ്ടുവന്നിരുന്നത്. കൊച്ചിയിലെയും മറ്റു സ്ഥലങ്ങളിലേയും ആവശ്യക്കാർക്ക് വേണ്ടിയാണ് ഹാഷിഷ് ഓയിൽ കൊണ്ടുവന്നതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.