അബുദാബി: ഇത്തിഹാദ് റെയിലിന്റെ അബുദാബി–ദുബായ് റെയിൽവേ ശൃംഖലയുടെ നിർമാണം പൂ ർത്തിയായി. ഉപ ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദും അബുദാബി കിരീടാവകാശിയുടെ കോടതി ചെയർമാനും ഇത്തിഹാദ് റെയിൽ ചെയർമാനു മായ ശൈഖ് ത്വയ്യിബ് ബിൻ മുഹമ്മദും സംയുക്തമായാണ് പദ്ധതി പൂർത്തീകരണ പ്രഖ്യാപനം നട ത്തിയത്.
മണിക്കൂറിൽ 200 കി.മീ വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിനിൽ 400 പേർക്കാണ് സഞ്ചരിക്കാൻ കഴി യുക. 1200 കി.മീ ദൈർഘ്യത്തിൽ യുഎഇ-സൗദി അതിർത്തിക്കടുത്തുള്ള സില മുതൽ കിഴക്കൻ തീ രത്തെ ഫുജൈറ വരെ സ്റ്റേഷനുകളുണ്ടാകും. രാജ്യത്തെ 11 നഗരങ്ങളെയാണ് ഇത്തിഹാദ് റെയിൽ ബ ന്ധിപ്പിക്കുന്നത്.
രാജ്യമാകെ ട്രെയിൻ യാത്ര സാധ്യമാകുന്നതോടെ അബുദാബിയിൽ നിന്ന് ദുബായിലേക്കു 50 മിനിറ്റിലും ഫുജൈറയിലേക്കു 100 മിനിറ്റിലും യാത്ര ചെയ്യാം. മണിക്കൂറിൽ 200 കിലോമീറ്റർ വേഗമുള്ള യാത്രാ ട്രെയിനിൽ 2030 ഓടെ വർഷത്തിൽ 3.65 കോടി പേർക്ക് യാത്ര സാധ്യമാകും. റെയിൽ ശൃംഖലയുടെ സുപ്രധാനഭാഗമാണ് ഈ പാത.
നിർമാണം പൂർത്തിയായ അബുദാബി-ദുബായ് റെയിൽപാതയിലൂടെ എന്നാണ് സർവിസ് തുടങ്ങുകയെന്ന കാര്യം അധികൃതർ വ്യക്തമാക്കിയിട്ടില്ല.
അബുദാബി-ദുബായ് റെയിൽവേ ശൃംഖലയുടെ നിർമാണം പൂർത്തിയായി
06:07 AM Mar 02, 2022 | Deepika.com