ന്യൂഡൽഹി: സിവിലിയൻമാർക്കു നേരെയും നഗരങ്ങൾക്കു നേരെയും ഒരാക്രമണവും നടത്തുന്നില്ലെന്ന് ഇന്ത്യയിലെ റഷ്യൻ എംബസി. റഷ്യൻ സൈന്യം തികഞ്ഞ ആത്മനിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നതെന്നും റഷ്യൻ അംബാസിഡർ ഡെനിസ് അലിപ്പോവ് പറഞ്ഞു.
റഷ്യ ഒരിക്കലും യുക്രെയ്നെതിരേയോ അവിടുത്ത ജനങ്ങൾക്കെതിരേയോ യുദ്ധം പ്രഖ്യാപിച്ചിട്ടില്ല. യുക്രെയ്ൻ എട്ടു വർഷമായി ഡോണ്‍ബാസിൽ നടത്തുന്ന പോരാട്ടത്തിനെതിരേയും മറ്റു സൈനിക പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള റഷ്യയുടെ പ്രത്യേക സൈനീക നീക്കമാണ് നടക്കുന്നത്. സൈനി കേന്ദ്രങ്ങളെ മാത്രമാണ് ലക്ഷ്യം വയ്ക്കുന്നത്.
യുക്രെയ്നെപോലെ റഷ്യൻ സൈന്യം നിരോധിത ആയുധങ്ങൾ ഉപയോഗിക്കുകയോ സാധാരണ ജനത്തെ മനുഷ്യകവചമായി ഉപയോഗിക്കുകയോ ചെയ്യുന്നില്ല. യുദ്ധ തടവുകാരോട് റഷ്യ അങ്ങേയറ്റം മാന്യതയോടും ബഹുമാനത്തോടെയുമാണ് പെരുമാറുന്നത്. റഷ്യ എപ്പോഴും ചർച്ചയ്ക്കും സമയവായത്തിനും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. യുക്രെയ്നിലെ ആണവ കേന്ദ്രങ്ങൾ സുരക്ഷിതമാണെന്നും റഷ്യൻ എംബസി വിശദീകരിച്ചു.
നാട്ടുകാർക്ക് നേരെ ആക്രമണം ഉണ്ടായിട്ടില്ല: വിശദീകരണവുമായി റഷ്യൻ എംബസി
10:30 PM Mar 01, 2022 | Deepika.com