ആഭ്യന്തര വകുപ്പിനെക്കുറിച്ച് എന്തു പറയും? സമ്മേളനത്തിലേക്കു കണ്ണുനട്ട് അണികൾ

10:50 AM Mar 01, 2022 | Deepika.com
കോഴിക്കോട്: സിപിഎം സംസ്ഥാന സമ്മേളനത്തിനു കൊടി ഉയർന്നപ്പോൾ പാര്‍ട്ടിക്കകത്തും പുറത്തും ‘ആഭ്യന്തര' ചര്‍ച്ചയും ചൂടുപിടിക്കുന്നു.രണ്ടാം പിണറായി സര്‍ക്കാരി‌ന്‍റെ കാലത്ത് ആഭ്യന്തരവകുപ്പിന്‍റെ വീഴ്ചയും പോരായ്മകളുമാണ് ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്നത്.

മുഖ്യമന്ത്രിതന്നെ കൈയാളുന്ന വകുപ്പായതിനാല്‍ ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് പാര്‍ട്ടി. ആഭ്യന്തരവകുപ്പിന്‍റെ വീഴ്ച എണ്ണിപറഞ്ഞു കോണ്‍ഗ്രസും ബിജെപിയും സമരപരമ്പരകള്‍ക്ക് ഒരുങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആരോപണങ്ങള്‍ അവഗണിക്കാനാകില്ലതാനും. ഏറ്റവും ഒടുവിലായി തിരുവനന്തപുരം തിരുവല്ലത്തെ ഒരു കസ്റ്റഡി മരണ സംഭവം കൂടി വിവാദമായിട്ടുണ്ട്.

സിപിഎം സമ്മേളനം അവസാനിക്കുന്ന അന്നുമുതല്‍ ആഭ്യന്തര വകുപ്പിനെതിരേ ശക്തമായ സമരം തുടങ്ങാനാണ് കോണ്‍ഗ്രസ് തീരുമാനം. രാഷ്‌ട്രീയ കൊലപാതകങ്ങളും ഗുണ്ടാആക്രമണങ്ങളും കണക്കുസഹിതം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് ജില്ലാ കേന്ദ്രങ്ങളില്‍ സമര പരമ്പര തുടങ്ങുന്നത്.

ബിജെപിയാകട്ടെ അക്രമ രാഷ്‌ട്രീയം ദേശീയതലത്തില്‍ ചര്‍ച്ചയാക്കാനുള്ള തയാറെടുപ്പിലാണ്. ഈ സാഹചര്യത്തിലാണ് സിപിഎം സംസ്ഥാന സമ്മേളനം നടക്കുന്നത്. ആഭ്യന്തര വകുപ്പില്‍ പാര്‍ട്ടി ഇടപെടല്‍ വേണമെന്ന ആവശ്യമാണ് ജില്ലാ സമ്മേളനങ്ങളില്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. ഇത് എതു രീതിയില്‍ സിപിഎം സമ്മേളനത്തില്‍ ചര്‍ച്ചയാകുമെന്നാണ് പാര്‍ട്ടി അണികള്‍ ഉറ്റുനോക്കുന്നത്.

അതേസമയം, പുതുമുഖങ്ങള്‍ നിറഞ്ഞ മന്ത്രിസഭയ്ക്കെതിരേയുള്ള ആരോപണങ്ങൾ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ തള്ളിക്കളയുകയാണ്. മുന്‍ ആഭ്യന്തരമന്ത്രി കൂടിയായ താന്‍ മന്ത്രി സഭയിലേക്ക് എത്തുമെന്ന തരത്തിലുള്ള പ്രചാരണങ്ങളും അദ്ദേഹം മുളയിലേ നുള്ളുന്നു.

എന്തായാലും സില്‍വര്‍ ലൈന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും ഏറെ മുന്നോട്ടു പോകേണ്ടതുള്ളതിനാല്‍ ആഭ്യന്തരം ഗൗരവമുള്ള വിഷയമായിത്തന്നെ പാര്‍ട്ടി പരിഗണിക്കുമെന്നുറപ്പാണ്. മാത്രമല്ല, തുടർഭരണത്തിന്‍റെ സാധ്യതകൾ നിലനിർത്തണമെങ്കിൽ ആഭ്യന്തര വകുപ്പിന്‍റെ മെച്ചപ്പെട്ട പ്രവർത്തനം അനിവാര്യമാണ്.

നിലവിലെ സാഹചര്യത്തില്‍ ഉയരുന്ന വിമര്‍ശനങ്ങളോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാട് തന്നെയായിരിക്കും നിര്‍ണായകമാകുക.