തിരുവല്ലം കസ്റ്റഡി മരണം; പോസ്റ്റുമോർട്ടം ഇന്ന്

09:27 AM Mar 01, 2022 | Deepika.com
തിരുവനന്തപുരം: തിരുവല്ലത്ത് പോലീസ് കസ്റ്റഡിയിലിരിക്കെ നെഞ്ചുവേദനയെ തുടർന്ന് മരിച്ച സുരേഷിന്‍റെ പോസ്റ്റുമോർട്ടം ഇന്ന്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സബ് കളക്ടർ എം.എസ്. മാധവിക്കുട്ടിയുടെ മേൽനോട്ടത്തിൽ ഇൻക്വസറ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് പോസ്റ്റുമോർട്ടം നടത്തുക.

അതേസമയം, സുരേഷിനെ പോലീസ് മർദിച്ച് കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് തിരുവല്ലം എസ്ഐയെ സ്ഥലം മാറ്റി. പുതിയ നിയമനം നൽകിയിട്ടില്ല. പോസ്റ്റുമോർട്ടം വന്നതിന് ശേഷമെ തുടർ നടപടികൾ സ്വീകരിക്കുകയുള്ളു.

നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സുരേഷ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും പിന്നീട് മരണം സംഭവിക്കുകയായിരുന്നുമെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്.