ലണ്ടൻ: യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് ആഗോള എണ്ണവിലയിലെ കുതിച്ചുചാട്ടം ബ്രിട്ടനെയും വലയ്ക്കുന്നു. പെട്രോൾ, ഡീസൽ വിലയിൽ റിക്കാർഡ് വർധനയാണ് ഉണ്ടായിരിക്കുന്നത്.
ഞായറാഴ്ച പെട്രോളിന്റെ ശരാശരി വില ലിറ്ററിന് 1.51 പൗണ്ടായി ഉയർന്നു. ഡീസൽ വില 1.55 പൗണ്ടിലും എത്തി. സൗദി അറേബ്യ കഴിഞ്ഞാൽ ഏറ്റവും അധികം എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് റഷ്യ. യുകെയിലെ ക്രൂഡ് ഇറക്കുമതിയുടെ ആറു ശതമാനവും റഷ്യയിൽനിന്നാണ്.
റഷ്യക്കുനേരെ രാജ്യാന്തര ഉപരോധം വന്നാൽ ലോകമെമ്പാടുമുള്ള എണ്ണ ലഭ്യത കുറയുകയും അത് വിലക്കയറ്റത്തിന് കാരണമാകുകയും ചെയ്യും. ഈ ആശങ്കയാണ് ബ്രിട്ടനിലെ ഇന്ധനവില വർധനയ്ക്ക് കാരണം.
ബ്രിട്ടനിൽ ഇന്ധനവില കുതിച്ചുയരുന്നു
06:23 PM Feb 28, 2022 | Deepika.com