ദീപുവിന്‍റെ മരണത്തിന് കാരണം തലയ്ക്കേറ്റ പരിക്കെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

05:42 PM Feb 28, 2022 | Deepika.com
കൊച്ചി: ട്വന്‍റി20 പ്രവർത്തകൻ ദീപുവിന്‍റെ മരണത്തിന് കാരണം തലയ്ക്കേറ്റ പരിക്കെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. നേരത്തെ കേസിൽ അറസ്റ്റിലായ സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തിയിരുന്നു. നേരത്തെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്. ബഷീര്‍, സൈനുദ്ദീന്‍, അബ്ദുറഹ്മാന്‍,അബ്ദുല്‍ അസീസ് എന്നിവരാണ് കേസിൽ പിടിയിലായിരിക്കുന്നത്.

വിളക്കണക്കല്‍ സമരത്തിനിടെ സിപിഎം പ്രവർത്തകരുടെ മര്‍ദനമേറ്റ ട്വന്‍റി-20 പ്രവര്‍ത്തകന്‍ കാവുങ്ങപ്പറമ്പ് പാറപ്പുറം കോളനിയിൽ ചായാട്ടുഞാലിൽ സി.കെ. ദീപുവാണ് ചികിത്സയിൽ കഴിയുന്നതിനിടെ ഫെബ്രുവരി 18ന് മരിച്ചത്.

ഫെബ്രുവരി 12-നാണ് ദീപുവിന് മര്‍ദനമേറ്റത്. അന്ന് വൈകുന്നേരം ഏഴു മുതൽ ഏഴേകാൽ വരെ ട്വന്‍റി 20 ഭരിക്കുന്ന വാർഡുകളിലെ എല്ലാ വീടുകളിലെയും ലൈറ്റുകൾ അണച്ച് സമരം സംഘടിപ്പിച്ചിരുന്നു. രാത്രി എട്ടോടെയാണ് സിപിഎം പ്രവർത്തകരിൽ നിന്നും ദീപുവിനു മർദനമേറ്റതെന്നാണ് ട്വന്‍റി 20 നേതൃത്വം പറയുന്നത്.

ട്വന്‍റി 20 ഭരിക്കുന്ന ഐക്കരനാട്, മഴുവന്നൂർ, കുന്നത്തുനാട്, കിഴക്കമ്പലം പഞ്ചാത്തുകളിൽ ആധുനിക എൽഇഡി ലൈറ്റുകൾ സ്ഥാപിക്കുന്നത് കുന്നത്തുനാട് എംഎൽഎ പി.വി. ശ്രീനിജന്‍റെ നേതൃത്വത്തിൽ തടഞ്ഞുവെന്നായിരുന്നു ട്വന്‍റി 20 ആരോപിച്ചത്. ഇതിൽ പ്രതിഷേധിച്ചാണ് പഞ്ചായത്തുകളിലെ എല്ലാ വീടുകളിലെയും ലൈറ്റുകൾ അണച്ച് സമരം സംഘടിപ്പിക്കാൻ ട്വന്‍റി 20 നേതൃത്വം തീരുമാനിച്ചത്.