മതപരമായ വസ്ത്രങ്ങൾക്കുള്ള വിലക്ക് വിദ്യാർഥികൾക്ക് മാത്രമെന്ന് കർണാടക ഹൈക്കോടതി

07:43 PM Feb 23, 2022 | Deepika.com
ബംഗളൂരു: മതപരമായ വസ്ത്രങ്ങൾക്കുള്ള വിലക്ക് വിദ്യാർഥികൾക്ക് മാത്രമെന്ന് കർണാടക ഹൈക്കോടതി. കോളജുകൾക്കും യൂണിഫോം നിശ്ചയിച്ചിട്ടുള്ള പ്രീ യൂണിവേഴ്സിറ്റി കോളജുകൾക്കും ഉത്തരവ് ബാധകമാണെന്നും കോടതി വ്യക്തമാക്കി.

ഉത്തരവ് വിദ്യാർഥികൾക്ക് മാത്രമാണ് ബാധകമെന്നും അധ്യാപകർക്ക് ബാധകമല്ലെന്നും കോടതി വ്യക്തമാക്കി. ഹിജാബ് ധരിച്ചെത്തുന്ന അധ്യാപികമാരും സ്‌കൂൾ കവാടങ്ങളിൽ തടയപ്പെടുന്നുണ്ടെന്ന് ഹിജാബ് നിരോധനത്തിനെതിരെ ഹർജി നൽകിയ വിദ്യാർഥികളുടെ അഭിഭാഷകനായ മുഹമ്മദ് താഹിർ അറിയിക്കുകയായിരുന്നു.

അപ്പോഴാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വിദ്യാർഥികൾക്ക് മാത്രമാണെന്ന് ചീഫ് ജസ്റ്റീസ് റിതു രാജ് അവാസ്തി വ്യക്തമാക്കിയത്. അന്തിമ വിധി വരുന്നതുവരെ കർണാടകയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മതപരമായ വസ്ത്രങ്ങൾ ധരിക്കരുതെന്ന് ഫെബ്രുവരി പത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.