വിവാദ കുത്തിപ്പൊക്കൽ; ജഡ്ജിക്കെതിരായ പരാമർശത്തിൽ കന്നഡ നടൻ അറസ്റ്റിൽ

09:42 AM Feb 23, 2022 | Deepika.com
ബംഗളൂരു: ശിരോവസ്ത്ര നിരോധനത്തിനെതിരായ ഹർജി പരിഗണിക്കുന്ന ജഡ്ജിക്കെതിരെ പരാമർശം നടത്തിയ കന്നഡ നടൻ അറസ്റ്റിൽ. നടനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ചേതന്‍ കുമാറാണ് അറസ്റ്റിലായത്. കര്‍ണാടക ഹൈക്കോടതിയിൽ‌ ശിരോവസ്ത്ര വിലക്കിനെതിരായ ഹര്‍ജികള്‍ കേള്‍ക്കുന്ന ജഡ്ജിമാരിലൊരാളായ ജസ്റ്റീസ് കൃഷ്ണ ദീക്ഷിതിനെതിരായാണ് ചേതൻ കുമാർ പരാമർശം നടത്തിയത്.

ബലാത്സംഗക്കേസില്‍ മോശം പരാമര്‍ശം നടത്തിയ ജഡ്ജിയാണ് ശിരോവസ്ത്രം സ്‌കൂളില്‍ അനുവദിക്കണോ വേണ്ടയോ എന്ന കേസ് പരിഗണിക്കുന്നത്, അദ്ദേഹത്തിന് ഇതിനാവശ്യമായ വ്യക്തതയുണ്ടെന്ന് കരുതുന്നുണ്ടോ എന്നായിരുന്നു ചേതന്‍ കുമാറിന്‍റെ ചോദ്യം. നടന്‍റെ ട്വീറ്റ് വളരെ വേഗം വൈറലായി.

രണ്ട് വര്‍ഷം മുമ്പത്തെ ബലാത്സംഗക്കേസാണ് ചേതൻ കുമാർ പരാമര്‍ശിച്ചത്. കേസിൽ പ്രതിക്ക് ജസ്റ്റീസ് കൃഷ്ണ ദീക്ഷിത് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇരയായ പെൺകുട്ടി കൃത്യം നടന്നതിനു ശേഷം ഉറങ്ങിപ്പോയത് ചൂണ്ടിക്കാട്ടിയാണ് ജഡ്ജി പ്രതിക്ക് ജാമ്യം അനുവദിച്ചത്.

ബലാത്സംഗത്തിനു ഇരയാക്കപ്പെട്ടതിനു ശേഷം താൻ ക്ഷീണിതയായി ഉറങ്ങിപ്പോയെന്ന പരാതിക്കാരുടെ വിശദീകരണം ഇന്ത്യൻ സ്ത്രീക്ക് നിരക്കാത്തതാണ്. നമ്മുടെ സ്ത്രീകൾ അപമാനിക്കപ്പെടുമ്പോൾ പ്രതികരിക്കുന്നത് ഇങ്ങനെയല്ല- എന്നായിരുന്നു ജസ്റ്റീസ് ദീക്ഷിതിന്‍റെ കോടതി പരാമർശം. ഇത് വിവാദമായിരുന്നു. ഇതോടെ ഈ പരാമർശം വിധി പ്രസ്താവനയിൽ നിന്ന് പിന്നീട് മാറ്റേണ്ടി വന്നിരുന്നു.