പെഗസസ്: ഹർജി സുപ്രീം കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി

02:31 PM Feb 22, 2022 | Deepika.com
ന്യൂഡൽഹി: പെഗസസ് ഹർജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. കേന്ദ്ര സർക്കാരിന്‍റെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. കള്ളപ്പണം വെളിപ്പിക്കൽ കേസിൽ കോടതിയിൽ വാദിക്കുന്ന തിരക്കിലായിരിക്കും. ഹർജികളിൽ വാദം കേൾക്കുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റിവയ്ക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു.

ചീഫ് ജസ്റ്റീസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റീസുമാരായ എ.എസ് ബൊപ്പണ്ണ, ഹിമ കോഹ്‌ലി എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

ഇതിനിടെ പെഗാസസ് ഉപയോഗിച്ചുള്ള ഫോൺ ചോർത്തലുകളെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച സാങ്കേതിക സമിതി ഇടക്കാല റിപ്പോർട്ട് സുപ്രീം കോടതിയ്ക്ക് കൈമാറി. പെഗാസസ് ഫോൺ ചോർത്തൽ ആരോപണങ്ങൾ പരിശോധിക്കാൻ കഴിഞ്ഞ വർഷം ഒക്ടോബർ 27നാണ് മൂന്നംഗ സമിതിയെ സുപ്രീം കോടതി നിയോഗിച്ചത്.