ആരോഗ്യമന്ത്രിയെ പറ്റിക്കാൻ നോക്കി; ജീവനക്കാരിയുടെ പണി പോയി

10:15 PM Feb 21, 2022 | Deepika.com
തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രി ക്യാഷ് കൗണ്ടറിൽ കമ്പ്യൂട്ടർ കേടായതിനാൽ പ്രവർത്തിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജിനെ തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിയെ അന്വേഷണ വിധേയമായി ജോലിയിൽ നിന്നു മാറ്റിനിർത്തി.

ജനറൽ ആശുപത്രിയിൽ മന്ത്രി രാവിലെ സന്ദർശിച്ചപ്പോൾ വിവിധ പരിശോധനകൾക്ക് ബില്ലടയ്ക്കേണ്ട ക്യാഷ് കൗണ്ടറിൽ ഒരു കൗണ്ടർ മാത്രമാണ് പ്രവർത്തിച്ചത്. ഇത് രോഗികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി കണ്ടു. ഇതിന്‍റെ കാരണം അന്വേഷിച്ച മന്ത്രിയോട് അവിടെയുണ്ടായിരുന്ന ജീവനക്കാരി പറഞ്ഞത് കമ്പ്യൂട്ടർ കേടായെന്നും 11 മാസമായി പ്രവർത്തിക്കുന്നില്ലെന്നുമാണ്.

സൂപ്രണ്ടിനെയും ഇ-ഹെൽത്ത് ജീവനക്കാരേയും വിളിച്ചു വരുത്തിയപ്പോൾ കമ്പ്യൂട്ടർ പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഇതോടെ തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിക്കെതിരെ നടപടി സ്വീകരിക്കാനും എത്രയും വേഗം കൗണ്ടർ പുനഃസ്ഥാപിക്കാനും മന്ത്രി നിർദേശം നൽകി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.