നിഷ്കളങ്കരായ മനുഷ്യർ മരിക്കുന്നത് ദൗർഭാഗ്യകരമാണ്: ഹരിദാസിന്‍റെ കൊലപാതകത്തെ അപലപിച്ച് ഗവർണർ

08:26 PM Feb 21, 2022 | Deepika.com
ന്യൂഡൽഹി: തലശേരിയിൽ സിപിഎം പ്രവർത്തകൻ ഹരിദാസിന്‍റെ കൊലപാതകത്തെ അപലപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇത്തരം രാഷ്ട്രീയ കൊലപാതകങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടാകണമെന്നു ഗവർണർ പറഞ്ഞു.

ഹരിദാസിന്‍റെ കൊലപാതകം ജനങ്ങളുടെ ആത്മവിശ്വാസം തകർക്കുന്നതാണ്. നിഷ്കളങ്കരായ മനുഷ്യർ മരിക്കുന്നത് ദൗർഭാഗ്യകരമാണ്. പ്രതികളെ ഉടൻ പിടികൂടണം. ഇതുപോലുള്ള കൊലപാതകങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത വേണം.

ഹരിദാസിന്‍റെ കൊലപാതകത്തിൽ വിശദാംശങ്ങൾ അറിഞ്ഞശേഷം കൂടുതൽ പ്രതികരിക്കാമെന്നും ഗവർണർ പറഞ്ഞു.