പ്രതിഭയുടെ ആരോപണത്തിൽ പ്രതികരിക്കാതെ കോടിയേരി

06:44 PM Feb 21, 2022 | Deepika.com
തിരുവനന്തപുരം: സിപിഎം നേതൃത്വത്തിനെതിരായ യു. പ്രതിഭാ എംഎൽഎയുടെ ആരോപണത്തിൽ പ്രതികരിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽവന്നില്ല. പരിശോധിച്ചശേഷം പ്രതികരിക്കാമെന്നും കോടിയേരി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിലെ കായംകുളം മണ്ഡലത്തിലെ വോട്ട് ചോർച്ചയിലാണ് സിപിഎം നേതൃത്വത്തിനെതിരേ യു. പ്രതിഭാ രംഗത്തെത്തിയത്. തനിക്കെതിരേ കുതന്ത്രം മെനഞ്ഞവർ പാർട്ടിയിലെ സർവസമ്മതരായ് നടക്കുന്നു. ഇത്തരക്കാർ ചവറ്റുകുട്ടയിൽ ആകുന്ന കാലം വിദൂരമല്ലെന്ന് പ്രതിഭ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

കായംകുളത്തെ ചിലർക്കെങ്കിലും താൻ അപ്രിയയായ സ്ഥാനാർത്ഥിയായിരുന്നു. എന്നാൽ താഴെത്തട്ടിലുള്ള സാധാരണ സഖാക്കളും ജനങ്ങളും കൂടെ നിന്നതിനാൽ അഭിമാനകരമായി ജയിക്കാൻ കഴിഞ്ഞു. തന്നെ തോൽപ്പിക്കാൻ മുന്നിൽ നിന്ന് നയിച്ച പ്രാദേശിക മാധ്യമ പ്രവർത്തകൻ പാർട്ടി ഏരിയ കമ്മിറ്റി തീരുമാനപ്രകാരം ഹോസ്പിറ്റൽ മാനേജ്മെന്‍റ് കമ്മിറ്റിയിൽ വന്നതും ദുരൂഹമാണെന്ന് പ്രതിഭ പറഞ്ഞു.