തീവ്രവാദികളോടു സമാജ്‌വാദി പാർട്ടിക്കു മൃദുസമീപനമെന്നു മോദി

12:44 AM Feb 21, 2022 | Deepika.com
ഹർദോയി: അഹമ്മദാബാദ് സ്ഫോടനക്കേസിലെ ഗൂഢാലോചനക്കാരെ, അവർ ഏതു പാതാളത്തിൽപോയി ഒളിച്ചാലും തക്കശിക്ഷ നല്കുമെന്ന് അന്നു ശപഥം ചെയ്തിരുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശിലെ ഹർദോയിയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

സമാജ്‌വാദി പാർട്ടിക്ക് എന്നും തീവ്രവാദികളോട് മൃദു സമീപനമാണ്. കഴിഞ്ഞ എസ്പി സർക്കാരിന്‍റെ കാലത്ത് അവർക്കെതിരേയുള്ള പല കേസുകളും സർക്കാർ പിൻവലിച്ചിട്ടുണ്ടെന്നും മോദി ആരോപിച്ചു.

ഞാൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് അഹമ്മദാബാദിൽ സ്ഫോടനപരന്പര അരങ്ങേറുന്നത്. എങ്ങും ചോര തളംകെട്ടിക്കിടന്നതു മറക്കാനാവില്ല. ചോരപുരണ്ട മണ്ണ് കൈകളിലെടുത്ത് അന്നു ശപഥം ചെയ്തത്, അവർ ഏതു പാതാളത്തിൽപ്പോയി ഒളിച്ചാലും ശിക്ഷിക്കുമെന്നാണ്.

കേസിന്‍റെ വിചാരണ കോടതിയിൽ നടന്നുകൊണ്ടിരിക്കെ അതേക്കുറിച്ച് സംസാരിച്ചിട്ടില്ല. കോടതി ശിക്ഷിച്ചപ്പോഴാണ് ഇക്കാര്യം രാജ്യത്തോടു പറയാൻ തോന്നിയതെന്നും മോദി കൂട്ടിച്ചേർത്തു.

2008 ജൂലൈ 26ന് അഹമ്മദാബാദിൽ 56 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനപരന്പരയിൽ അഹമ്മദാബാദ് പ്രത്യേക കോടതി കുറ്റക്കാരായി കണ്ടെത്തിയ 38 പേരെ വധശിക്ഷയ്ക്കു വിധിക്കുന്നത് ഫെബ്രുവരി 18നാണ്. 11 പേർക്ക് ജീവപര്യന്തം തടവ് ലഭിച്ചു. അഹമ്മദാബാദിൽ അറുപതിടങ്ങളിലായാരുന്നു ആദ്യ സ്ഫോടനങ്ങൾ.

രണ്ടു മണിക്കൂറിനുശേഷം ആശുപത്രിക്കുമുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനം പൊട്ടിത്തെറിച്ച് നിരവധി പേർ മരിച്ചു. ആദ്യ സ്ഫോടനങ്ങൾ പലതും സൈക്കിളിലായിരുന്നു. എന്തിനാണ് തീവ്രവാദികൾ സ്ഫോടനത്തിനായി സൈക്കിളുകൾ തെരഞ്ഞെടുക്കുന്നതെന്ന് അദ്ഭുതപ്പെട്ടിരുന്നതായി, സമാജ്‌വാദി പാർട്ടി ചിഹ്നമായ സൈക്കിളിനെ പരോക്ഷമായി സൂചിപ്പിച്ച് മോദി പറഞ്ഞു.