സിപിഎമ്മിന്‍റെ വൃത്തികേടുകൾ പുറത്തുവരും; നടക്കുന്നത് ഇരട്ട നീതി: സാബു എം. ജേക്കബ്

10:24 AM Feb 20, 2022 | Deepika.com
കൊച്ചി: സംസ്ഥാനത്ത് നടപ്പിലാകുന്നത് ഇരട്ട നീതിയാണെന്ന് ട്വന്‍റി20 ചീഫ് കോ-ഓർഡിനേറ്റർ സാബു എം. ജേക്കബ്. ദീപുവിന്‍റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത ആയിരം പേർക്കെതിരെ പോലീസ് കേസെടുക്കാൻ തീരുമാനിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്.

പോലീസിന്‍റെ അനുവാദത്തോടെയാണ് ചടങ്ങ് നടന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്ത്‌കൊണ്ട് പ്രതിയായില്ല. ഒരു കൂട്ടര്‍ക്ക് ഒരു നിയമവും ഭരിക്കുന്ന പാര്‍ട്ടിക്ക് വേറൊരു നിയമവുമാണെന്നും സാബു കുറ്റപ്പെടുത്തി.

ദീപുവിന് നീതി കിട്ടാൻ ഏതറ്റം വരെയും പോകും. അതിനുള്ള കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുകയാണ്. കേസിന്‍റെ സത്യാവസ്ഥ പുറത്ത് വരാൻ സിബിഐ അന്വേഷണം വേണം. തെറ്റുകാരനല്ലെങ്കിൽ കുന്നത്തുനാട് എംഎൽഎ പി.വി. ശ്രീനിജനും ഇക്കാര്യം സർക്കാരിനോട് ആവശ്യപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാർട്ടി സമ്മേളനങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചിട്ടില്ല. എംഎൽഎ ശ്രീനിജന്‍റെ ഫോൺ പരിശോധിക്കണം. സിപിഎമ്മുകാരുടെ സകല വൃത്തികേടുകളും പുറത്തുവരും. ദീപു കേസിലെ പ്രതികൾ ശിക്ഷിക്കപ്പെടുമെന്ന് കരുതുന്നില്ല. പ്രതികൾക്ക് ഭരണകക്ഷി പിന്തുണയുണ്ട്. കേസ് അടിച്ചമർത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും സാബു ആരോപിച്ചു.

അതേസമയം, കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന്‍റെ പേരിലാണ് പോലീസ് ആയിരം പേർക്കെതിരെ കേസെടുക്കാൻ തീരുമാനിച്ചത്. ഇതിൽ തിരിച്ചറിഞ്ഞ 30 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തുവെന്നും പോലീസ് അറിയിച്ചു.