തെരുവുനായ്ക്കൾക്കു മൈക്രോചിപ്പ്

01:17 AM Feb 19, 2022 | Deepika.com
മലപ്പുറം: തെരുവുനായ ആക്രമണങ്ങൾക്കു പരിഹാരം കാണുന്നതിന്‍റെ ഭാഗമായി പൊന്നാനി നഗരസഭയിൽ തെരുവിനായ്ക്കളിൽ പേവിഷ ബാധയ്ക്കെതിരേയുള്ള വാക്സിനേഷൻ പദ്ധതിക്കു തുടക്കമായി. പ്രതിരോധ കുത്തിവയ്പ്പെടുത്ത നായ്ക്കളെ തിരിച്ചറിയുന്നതിനു മൈക്രോചിപ്പ് ഘടിപ്പിക്കുന്ന പദ്ധതിയാണ് രാജ്യത്തു ആദ്യമായി പൊന്നാനി നഗരസഭയിൽ ആരംഭിച്ചിരിക്കുന്നത്.

പൊന്നാനി നഗരസഭ പരിധിയിലെ തെരുവുനായ്ക്കളെ പിടിച്ചുകൊണ്ടുവന്ന് പ്രാഥമികാരോഗ്യ പരിശോധനയും പേവിഷബാധ പ്രതിരോധ കുത്തിവയ്പും മറ്റും നൽകും. തുടർന്നു നിരീക്ഷിച്ച ശേഷം തിരിച്ചറിയൽ സംവിധാനമായ മൈക്രോ ചിപ്പിംഗ് നടത്തി തിരികെ വിടുന്നതാണ് പദ്ധതി. കുത്തിവയ്പുകൾക്കു ശേഷം പിടികൂടിയ ഇടങ്ങളിൽ തന്നെ തെരുവുനായ്ക്കളെ തിരിച്ചു വിടും.വിദേശരാജ്യങ്ങളിൽ ഇതു സാധാരണമാണെങ്കിലും ഇന്ത്യയിലാദ്യമായാണ് തെരുവുനായ്ക്കൾക്കു മൈക്രോചിപ്പ് നൽകുന്നത്. പൊന്നാനി നഗരസഭയുടെ വാർഷിക പദ്ധതിയുടെ ഭാഗമായാണിതു നടപ്പാക്കുന്നത്.

കേരള കാർഷിക സർവകലാശാലയുടെ സ്റ്റാർട്ടപ്പ് സംരംഭവും എറണാകുളം കുടുംബശ്രീ ജില്ലാമിഷന്‍റെ കീഴിൽ പ്രവർത്തിക്കുന്നതുമായ ശ്രദ്ധ മൊബൈൽ ആർട്ടിഫിഷ്യൽ ഇൻസെമിനേഷൻ ആൻഡ് വെറ്ററിനറി സർവീസ് എന്ന വനിതാ സ്വയംതൊഴിൽ സംരംഭ യൂണിറ്റിന്‍റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഈശ്വരമംഗലം ഇറിഗേഷൻ ഓഫീസ് പരിസരത്താണ് യൂണിറ്റിന്‍റെ മൊബൈൽ മൾട്ടി സ്പെഷാൽറ്റി വെറ്ററിനറി ഹോസ്പിറ്റൽ ക്യാമ്പ് ചെയ്യുന്നത്. വെറ്ററിനറി ഡോക്ടറും വെറ്ററിനറി നഴ്സും അനിമൽ ഹാന്‍റ്ലേഴ്സും അടക്കമുള്ള സംഘം ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്.