ലീയുടെ നെഹ്റു; സിംഗപ്പുർ പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ

08:09 PM Feb 17, 2022 | Deepika.com
ന്യൂഡൽഹി: സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂംഗിന്‍റെ "നെഹ്റുവിന്‍റെ ഇന്ത്യ' പരാമർശത്തിൽ പ്രതിഷേധം. വിദേശകാര്യമന്ത്രാലയം സിംഗപ്പുർ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചു. സിംഗപ്പൂർ പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ അനാവശ്യമായിരുന്നെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

നെഹ്‌റുവിന്‍റെ ഇന്ത്യ, പകുതിയോളം ലോക്സഭാ എംപിമാർക്കെതിരെയും ബലാത്സംഗത്തിനും കൊലപാതകത്തിനും ഉൾപ്പെടെയുള്ള ക്രിമിനൽ കുറ്റങ്ങൾ ചുമത്തപ്പെട്ട ഒന്നായി മാറിയിരിക്കുന്നു- എന്നായിരുന്നു ലീയുടെ വിവാദ പരാമർശം. സിംഗപുർ പാർലമെന്‍റിൽ ചർച്ചയ്ക്കിടെയാണ് ലീ തന്‍റെ അഭിപ്രായം പങ്കുവച്ചത്.

മിക്ക രാജ്യങ്ങളും ഉയർന്ന ആദർശങ്ങളുടെയും ഉദാത്തമായ മൂല്യങ്ങളുടെയും അടിസ്ഥാനത്തിലാണ് സ്ഥാപിക്കപ്പെട്ടതും ആരംഭിച്ചതും, എന്നാൽ ക്രമേണ, രാഷ്ട്രീയത്തിന്‍റെ ഘടന മാറുകയും രാഷ്ട്രീയക്കാരോടുള്ള ബഹുമാനം കുറയുകയും ചെയ്തുവെന്നായിരുന്നു ലീ പറയാൻ ഉദ്ദേശിച്ചത്.

നെഹ്റുവിന്‍റെ ഇന്ത്യ, മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ലോക്‌സഭയിലെ പകുതിയോളം എംപിമാർക്കെതിരെ ബലാത്സംഗത്തിനും കൊലപാതകത്തിനും ഉൾപ്പെടെയുള്ള ക്രിമിനൽ കുറ്റങ്ങൾ നിലനിൽക്കുന്ന ഒന്നായി മാറിയിരിക്കുന്നു. എന്നാൽ ഈ ആരോപണങ്ങളിൽ പലതും രാഷ്ട്രീയ പ്രേരിതമാണെന്നും പറയപ്പെടുന്നു- ലീ പറഞ്ഞു.

സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുകയും നേടിയെടുക്കുകയും ചെയ്ത നേതാക്കൾ പലപ്പോഴും വലിയ ധൈര്യവും അപാരമായ സംസ്കാരവും മികച്ച കഴിവുമുള്ള അസാധാരണ വ്യക്തികളാണ്. അവർ തീച്ചൂളയിലൂടെ വന്നാണ് മനുഷ്യരുടെയും രാഷ്ട്രങ്ങളുടെയും നേതാക്കളായി ഉയർന്നത്. ഡേവിഡ് ബെൻ-ഗുരിയനും ജവഹർലാൽ നെഹ്‌റുവും അത്തരത്തിലുള്ള ആളുകളായിരുന്നു- ലീ കൂട്ടിച്ചേർത്തു.

ഇസ്രയേലിന്‍റെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു ഡേവിഡ് ബെൻ-ഗുരിയൻ. ഇസ്രയേൽ രാഷ്ട്രം സ്ഥാപിക്കുന്നതിൽ ബെൻ-ഗുരിയൻ പ്രധാന പങ്കു വഹിച്ചു.