ഏദന്‍റെ അരങ്ങ്.. ഏറ്.., കുന്നുമ്മലിന്‍റെ സെഞ്ചുറി; കേരളത്തിന് ലീഡ്

05:35 PM Feb 17, 2022 | Deepika.com
രാജ്കോട്ട്: അരങ്ങേറ്റക്കാരൻ ഏദൻ ആപ്പിൾ ടോം, "സൂപ്പർ' സീനിയർ എസ്.ശ്രീശാന്ത് പിന്നെ രോഹൻ എസ്. കുന്നുമ്മൽ... മേഘാലയയെ ചുരുട്ടിക്കെട്ടി കേരളം. രഞ്ജി ട്രോഫി ആദ്യ മത്സരത്തിൽ മേഘാലയെ ഒന്നാം ഇന്നിംഗ്സിൽ 148ൽ എറിഞ്ഞൊതുക്കിയ കേരളം രോഹൻ എസ്. കുന്നുമ്മലിന്‍റെ സെഞ്ചുറി കരുത്തിൽ ലീഡ് പിടിച്ചു. മേഘാലയ: 148, കേരളം: (36 ov) 205/1.

ആദ്യ ഓവറിൽ തന്നെ വിക്കറ്റ് വീഴ്ത്തി അരങ്ങേറ്റം ഗംഭീരമാക്കിയ ഏദൻ ആപ്പിൾ ടോമും രണ്ട് വിക്കറ്റ് വീഴ്ത്തിയ എസ്. ശ്രീശാന്തും നൽകിയ മേൽക്കൈ ബാറ്റർമാർ ആഘോഷമാക്കി. ട്വന്‍റി20 ശൈലിയിൽ അടിച്ചുതകർത്ത ഓപ്പണർ രോഹന്‍റെ (107) വെടിക്കെട്ടാണ് ആദ്യ ദിനം തന്നെ കേരളത്തിന് ലീഡ് നൽകിയത്. 73 പന്തിലാണ് രോഹൻ സെഞ്ചുറി കടന്നത്.

ഇതിനിടെ ബാറ്റിൽനിന്ന് 17 ഫോറും ഒരു സിക്സും പറന്നു. സെഞ്ചുറിയുടെ വക്കിൽനിൽക്കുന്ന പി. രാഹുൽ (91) രോഹന് മികച്ച പിന്തുണയാണ് നൽകിയത്. ഇരുവരും ചേർന്ന് 201 റൺസിന്‍റെ ഓപ്പണിംഗ് കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ജലജ് സക്സേനയാണ് (4) രാഹുലിനു കൂട്ടായി ക്രീസിൽ.‌‌‌

നേരത്തെ, ടോസ് നേടി എതിരാളികളെ ബാറ്റിംഗിന് അയച്ച കേരളം ഒന്നാം ഇന്നിങ്സിൽ അവരെ 148 റൺസിന് എറിഞ്ഞിടുകയായിരുന്നു. വെറും 40.4 ഓവറിലാണ് കേരളം മേഘാലയയെ 148 റൺസിന് പുറത്താക്കിയത്. കേരളത്തിനായി അരങ്ങേറ്റ മത്സരം കളിച്ച പതിനേഴുകാരൻ ഏദൻ ആപ്പിൾ ടോം ഒൻപത് ഓവറിൽ 41 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.

ക്രിക്കറ്റിലേക്ക് ഏറെ നാളുകൾക്കു ശേഷം മടങ്ങിയെത്തിയ ശ്രീശാന്തും മികച്ച ഫോമിൽ പന്ത് എറിഞ്ഞു. രണ്ട് വിക്കറ്റാണ് ശ്രീ വീഴ്ത്തിയത്. ഉണ്ണികൃഷ്ണൻ മനുകൃഷ്ണൻ മൂന്നും ബേസിൽ തമ്പി ഒന്നും വിക്കറ്റ് സ്വന്തമാക്കി.

മേഘാലയ്ക്കായി ക്യാപ്റ്റൻ പുനീത് ബിഷ്ട് മാത്രമാണ് മികച്ച പ്രകടനം നടത്തിയത്. പുനീത് (93) സെഞ്ചുറിക്ക് ഏഴു റൺസ് അകലെ വീണു. മനുകൃഷ്ണനായിരുന്നു വിക്കറ്റ്. മേഘാലയ നിരയിൽ പുനീതിനു പുറമെ രണ്ടക്കം കണ്ടത് ഓപ്പണർ കിഷൻ ലിംഗ്ദോയും (26), ചിരാഗ് ഖുറാനയും (15) മാത്രം.