"അവർ പോയിട്ടില്ല, അവിടെത്തന്നെയുണ്ട്': റഷ്യ സൈനിക വിന്യാസം കൂട്ടുന്നുവെന്ന് യുഎസ്

11:20 AM Feb 17, 2022 | Deepika.com
വാഷിംഗ്ടൺ ഡിസി: യുക്രെയ്ൻ അതിർത്തിയിൽനിന്നു കൂടുതൽ സൈന്യത്തെ പിൻവലിക്കുന്നതായുള്ള റഷ്യൻ അവകാശവാദത്തെ തള്ളി വീണ്ടും അമേരിക്ക. യുക്രെയ്ൻ അതിർത്തിക്കരികെ നിലവിൽ റഷ്യ കൂടുതൽ സൈനികരെ വിന്യസിക്കുകയാണെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി.

അടുത്ത ദിവസങ്ങളിൽ 7,000 സൈനികർ കൂടി അതിർത്തിയിലേക്ക് നീങ്ങിയതായാണ് യുഎസ് നൽകുന്ന റിപ്പോർട്ട്. യുക്രെയ്ൻ അതിർത്തിയിൽ കൂടുതൽ കവചിത വാഹനങ്ങൾ, ഹെലികോപ്റ്ററുകൾ, ഒരു ഫീൽഡ് ആശുപത്രി എന്നിവ കണ്ടെത്തിയതായി ബ്രിട്ടന്‍റെ പ്രതിരോധ ഇന്‍റലിജൻസ് മേധാവിയും പറഞ്ഞു.

ക്രിമിയ ഉപദ്വീപിലെ സൈനിക അഭ്യാസം അവസാനിപ്പിക്കുന്നെന്നും അതിർത്തിയിലെ സൈനികർ പിന്മാറുകയാണെന്നുമായിരുന്നു കഴിഞ്ഞദിവസം റഷ്യ അറിയിച്ചത്. ഈ വാദത്തെ തള്ളി‍യാണ് അമേരിക്ക രംഗത്തെത്തിയത്. അതേസമയം, റഷ്യയുടെ സൈനികപിന്മാറ്റത്തിൽ നാറ്റോയും സം‍ശയം പ്രകടിപ്പിച്ചിട്ടുണ്ട്.

യുക്രെയ്ന്‍റെ കിഴക്ക്, വടക്ക്, തെക്ക് അതിർത്തിയിൽ ഒന്നരലക്ഷത്തോളം സൈന്യത്തെ റഷ്യ വിന്യസിച്ചിട്ടുണ്ട്. അതിർത്തിയിൽ സൈനികാഭ്യാസമാണു നടന്നതെന്നും സൈന്യത്തെയും ആയുധങ്ങളും പിൻവലിച്ചതായും റഷ്യ പറയുന്നു. യുക്രെയ്ന്‍റെ നാറ്റോ പ്രവേശനം തടയുന്നതിനായാണു റഷ്യ അതിർത്തിയിൽ വൻ സൈനികവിന്യാസം നടത്തിയത്.

2014 ൽ റഷ്യ കൈവശപ്പെടുത്തിയ ക്രിമിയയിൽനിന്നു സൈനികവാഹനങ്ങൾ ട്രെയിനിൽ കൊണ്ടുപോകുന്നതിന്‍റെ ദൃശ്യങ്ങൾ റഷ്യൻ പ്രതിരോധമന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ, റഷ്യൻസൈന്യം പിൻവാങ്ങിയതിന്‍റെ ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജീൻസ് സ്റ്റോൾട്ടൻസ്ബെർഗ് പറഞ്ഞു.

ബ്രസൽസിൽ നാറ്റോ പ്രതിരോധമന്ത്രിമാരുടെ യോഗത്തിനു മുന്പാണ് സ്റ്റോൾട്ടൻസ്ബെർഗ് പ്രസ്താവന നടത്തിയത്. ഇതിനിടെ, റഷ്യൻ കടന്നുകയറ്റ ശ്രമത്തിനെതിരേ പ്രസിഡന്‍റ് വ്ളോഡിമർ സെലൻസ്കിയുടെ നിർദേശത്തെത്തുടർന്ന് ബുധനാഴ്ച യുക്രെയ്നിൽ ദേശീയ ഐക്യദിനം ആചരിച്ചു.