ഡോവലിന്‍റെ വീട്ടിൽ അതിക്രമിച്ചു കടക്കാൻ ശ്രമം; ബംഗളൂരു സ്വദേശി പിടിയിൽ

07:56 PM Feb 16, 2022 | Deepika.com
ന്യൂഡൽഹി: ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ചയാൾ പിടിയിൽ. ബംഗളൂരു സ്വദേശി ശാന്തനു റെഡ്‌ഡിയാണ് പിടിയിലായത്. ഇയാൾ ഡൽഹിയിലെ തുഗ്ലക്കാബാദ് ഭാഗത്തുള്ള അജിത് ഡോവലിന്‍റെ ഔദ്യോഗിക വസതിയിലേക്ക് കാറിൽ അതിക്രമിച്ചു കടക്കാൻ ശ്രമിക്കുകയായിരുന്നു.

സംഭവത്തെ തുടർന്ന് അജിത് ഡോവലിന്‍റെ വീടിന് ചുറ്റുമുള്ള സുരക്ഷാ സംവിധാനങ്ങൾ ശക്തിപെടുത്തി. ചോദ്യം ചെയ്യലിൽ തന്‍റെ ശരീരത്തിൽ ചിപ്പുകൾ ഘ ടിപ്പിച്ചിട്ടുണ്ടെന്ന് ഇയാൾ പറഞ്ഞു. എന്നാൽ എംആർഐ പരിശോധനയിൽ ശാന്തനു റെഡ്‌ഡി പറഞ്ഞത് കളവാണെന്ന് കണ്ടെത്തി.

ചോദ്യം ചെയ്യലിൽ സ്വന്തം വാഹമനല്ല ഓടിച്ചിരുന്നതെന്നും മാനസിക അസ്വാസ്ഥ്യമുള്ള ആളാണെന്നും കണ്ടെത്തിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ ഏഴരയോടെ യാണ് വീടിനുള്ളിലേക്ക് കാർ ഓടിച്ചു കയറ്റാൻ ശ്രമിച്ചത്. സംഭവ സമയത്ത് അജിത് ഡോവൽ വീട്ടിനുള്ളിൽ ഉണ്ടായിരുന്നു.