സിക്ക് തലപ്പാവ് നിരോധിക്കുമോ? ഇത് ശത്രുതാപരമായ വിവേചനം; ശിരോവസ്ത്രത്തിൽ പൊള്ളി കർണാടക

06:37 PM Feb 16, 2022 | Deepika.com
ബംഗളൂരു: സമൂഹത്തില്‍ നൂറുകണക്കിനു മതചിഹ്നങ്ങൾ നിലനിൽക്കുമ്പോൾ എന്തുകൊണ്ടാണ് സര്‍ക്കാര്‍ ശിരോവസ്ത്രം മാത്രം തെരഞ്ഞെടുക്കുന്നത്. ഇത് ശത്രുതാപരമായ വിവേചനമാണെന്നും ശിരോവസ്ത്ര നിരോധനത്തിനെതിരെ ഹർജിക്കാർ കോടതിയിൽ. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശിരോവസ്ത്രം വിലക്കിയതു ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ ചീഫ് ജസ്റ്റീസ് ഉള്‍പ്പെടുന്ന വിശാല ബെഞ്ചിനു മുന്നിലായിരുന്നു വാദം.

തുടര്‍ച്ചയായി നാലാം ദിവസമാണ് കേസിൽ വാദം നടക്കുന്നത്. ഹർജിക്കാർക്കു വേണ്ടി അഭിഭാഷകൻ രവി വർമ കുമാറാണ് വാദിക്കുന്നത്. സമൂഹത്തിൽ ദിനേന ആളുകൾ തലപ്പാവ്, കുരിശ്, സിന്ദൂരം തുടങ്ങി നൂറുകണക്കിന് മതചിഹ്നങ്ങളാണ് അണിയുന്നത്. സമൂഹത്തിലെ മതചിഹ്നങ്ങളുടെ വിശാലമായ വൈവിധ്യം മാത്രമായാണ് താൻ ഇതിനെ കാണുന്നത്. അങ്ങനെയിരിക്കെ എന്തിനാണ് ശിരോവസ്ത്രം മാത്രം നിരോധിച്ച് വിദ്വേഷപരമായ വിവേചനം കാണിക്കുന്നത്- വർമ കുമാർ ചോദിച്ചു.

കൈയിൽ ധരിക്കുന്ന ചരട് മതചിഹ്നമല്ലെ? എന്തുകൊണ്ടാണ് നിങ്ങൾ പാവം മുസ്‌ലിം പെൺകുട്ടികളെ മാത്രം തെരഞ്ഞെടുക്കുന്നത്. മതത്തിന്‍റെ പേരിൽ മാത്രമാണ് ഹർജിക്കാരിയെ ക്ലാസിൽനിന്നും പുറത്താക്കിയത്. പൊട്ടുതൊട്ട കുട്ടിയെ ക്ലാസിൽനിന്നും പുറത്താക്കുന്നില്ല. വള അണിഞ്ഞ കുട്ടിയെ പുറത്താക്കുന്നില്ല. ക്രിസ്ത്യാനികൾ അണിയുന്ന കുരിശിനെ തൊടുന്നില്ല. എന്തുകൊണ്ടാണ് ഈ പെൺകുട്ടികളെ മാത്രം? ഇത് ഭരണഘടനയുടെ 15 ാം വകുപ്പിന്‍റെ ലംഘനമാണെന്നും രവി വർമ കുമാർ വാദിച്ചു.

സ്കാർഫുകൾ അനുവദനീയമാണ്. വളകൾ അനുവദനീയമാണ്. എന്തുകൊണ്ടാണ് ശിരോവസ്ത്രം മാത്രം? സിക്കുകാരുടെ തലപ്പാവിനും ക്രിസ്ത്യാനികളുടെ കുരിശിനും എന്തുകൊണ്ടാണ് നിരോധനം ഇല്ലാത്തതെന്നും അഭിഭാഷകൻ ചോദിച്ചു. മറ്റൊരു മതചിഹ്നവും പരിഗണിക്കപ്പെടുന്നില്ല. എന്തുകൊണ്ടാണ് ശിരോവസ്ത്രം മാത്രം? ഈ നടപടികൾ അവരുടെ മതത്തിന്‍റെ പേരിലുള്ളതല്ലെ? മുസ്‌ലിം പെൺകുട്ടികൾക്കെതിരായ വിവേചനം തികച്ചും മതത്തിന്‍റെ അടിസ്ഥാനത്തിലുള്ളതാണ്. ഇത് ശത്രുതാപരമായ വിവേചനമാണെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ യൂണിഫോം മാറ്റാന്‍ ഉദ്ദേശിക്കുമ്പോള്‍ ഒരു വര്‍ഷം മുമ്പ് രക്ഷിതാക്കള്‍ക്കു നോട്ടിസ് നല്‍കണമെന്നാണ് ചട്ടത്തില്‍ പറയുന്നതെന്നു അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ശിരോവസ്ത്ര നിരോധനമുണ്ടെങ്കില്‍ അത് ഒരു വര്‍ഷം മുമ്പ് അറിയിക്കണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.