യുക്രെയിനിൽനിന്ന് ഇന്ത്യക്കാരെ എത്തിക്കാന്‍ നടപടി തുടങ്ങിയെന്ന് കേന്ദ്രമന്ത്രി വി. മുരളീധൻ

05:51 PM Feb 16, 2022 | Deepika.com
ന്യൂഡൽഹി: യുക്രെയിനിലെ ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ നടപടികള്‍ തുടങ്ങിയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. വ്യോമയാനമന്ത്രാലയമായും വിമാനകമ്പനികളുമായും ചര്‍ച്ച നടത്തി. കണ്‍ട്രോള്‍ റൂം ഉടന്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു.

വിദ്യാർഥികൾ അടക്കമുള്ളവരോട് യുക്രെയിനിൽനിന്ന് താത്കാലികമായി മടങ്ങാൻ ഇന്ത്യ നിർദേശിച്ചിരുന്നു. യുക്രെയിനിലെ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യൻ പൗരൻമാർ, പ്രത്യേകിച്ച് അവിടെ തങ്ങേണ്ട അത്യാവശ്യമില്ലാത്ത വിദ്യാർഥികൾ ഉൾപ്പെടെ ഇന്ത്യയിലേക്ക് മടങ്ങാനാണ് കീവിലെ ഇന്ത്യൻ എംബസി നിർദേശം നൽകിയത്. യുക്രെയിനിൽ തുടരുന്നവർ തങ്ങളുടെ വിവരങ്ങൾ എംബസിക്കു കൈമാറണമെന്നും നിർദേശിച്ചിട്ടുണ്ട്.

റഷ്യയുടെ കടന്നാക്രമണം ഉണ്ടാകുമെന്ന ഭീതിയിൽ പല രാജ്യങ്ങളും തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ ഉൾപ്പെടെ യുക്രെയിനിൽനിന്നു തിരികെ വിളിച്ചിരിക്കുകയാണ്.

എണ്ണത്തിൽ ചെറുതെങ്കിലും യുക്രെയ്നിലെ നിർണായകസാന്നിധ്യമാണ് ഇന്ത്യൻ സമൂഹം. 2020ലെ കണക്കനുസരിച്ച് യുക്രെയ്നിൽ 18,000 ഇന്ത്യൻ വിദ്യാർഥികൾ പഠിക്കുന്നുണ്ട്. കോവിഡ് സാഹചര്യത്തിൽ ഈ കണക്കുകളിൽ വ്യത്യാസം വന്നേക്കാം.