ബിഷപ് സാമുവൽ മാർ ഐറേനിയസിനും വൈദികർക്കും ജാമ്യം

03:54 PM Feb 15, 2022 | Deepika.com
മധുര: പത്തനംതിട്ട രൂപത പാട്ടത്തിന് നൽകിയ സ്ഥലത്തെ മണൽ പാട്ടക്കരാറുകാരൻ കടത്തിയെന്ന കേസിൽ പത്തനംതിട്ട രൂപത ബിഷപ് സാമുവൽ മാർ ഐറേനിയസിനും അഞ്ച് വൈദികർക്കും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ജാമ്യം അനുവദിച്ചു.

ബിഷപ്പിന് പുറമേ വികാരി ജനറാൾ ഫാ.ഷാജി തോമസ് മാണിക്കുളം, ഫാ.ജോർജ് സാമുവൽ, ഫാ.ജിജോ ജയിംസ്, ഫാ.ജോസ് കാലാവിയിൽ, ഫാ.ജോസ് ചാമക്കാല എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ച്ത്.

തിരുനെൽവേലി ജില്ലയിലെ താമ്രപർണി നദിക്കരയിൽ സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമി മാനുവൽ ജോർജ് എന്നയാൾക്ക് കൃഷിക്കായി പാട്ടത്തിന് നൽകിയിരുന്നു. ഇയാൾ ഭൂമിയിൽ നിന്നും അനധികൃതമായി മണൽ കടത്തിയെന്ന കേസിലാണ് ഉടമസ്ഥർ എന്ന നിലയിൽ ബിഷപ്പിനെയും വൈദികരെയും തമിഴ്നാട് സിബിസിഐഡി അറസ്റ്റ് ചെയ്തത്.