വനിതാ പോലീസിന്‍റെ ചാറ്റിംഗിൽ തട്ടിപ്പുകാരൻ വീണു, വനിതാ ജഡ്ജിയെയും വെറുതെവിട്ടില്ല!

02:54 PM Feb 15, 2022 | Deepika.com
കോട്ടയം: തവണ വ്യവസ്ഥയിൽ ഗൃഹോപകരണങ്ങളും ഫർണിച്ചറുകളും നൽകാമെന്നു വാഗ്ദാനം ചെയ്ത് മുൻകൂർ പണം കൈപ്പറ്റി സാധനം നൽകാതെ തട്ടിപ്പു നടത്തിയ വയനാട് സ്വദേശി ബെന്നിയെ പിടികൂടിയത് സൈബർ സെല്ലിലെ വനിതാ പോലീസ്.

കഴിഞ്ഞ കുറേ നാളുകളായി സൈബർ സെല്ലിന്‍റെ നിരീക്ഷണത്തിലായിരുന്ന ഇയാളെ വനിതാ പോലീസ് ചാറ്റ് ചെയ്താണ് പിടികൂടിയത്. സൗഹൃദത്തിലായ ഇയാളെ കാണണമെന്നും വാഷിംഗ് മെഷീനും മിക്സിയും വേണമെന്നും പറഞ്ഞു. നേരിട്ടു കാണാനെത്തിയപ്പോൾ കൈയോടെ പോലീസ് പിടികൂടുകയായിരുന്നു.

വയനാട് പേരിയ മുക്കത്ത് ബെന്നി(43)യാണു തവണ വ്യവസ്ഥയിൽ ഗൃഹോപകരണങ്ങളും ഫർണിച്ചറുകളും നൽകാമെന്നു വാഗ്ദാനം ചെയ്ത് സംസ്ഥാനത്തുടനീളം തട്ടിപ്പ് നടത്തി വന്നത്.കഴിഞ്ഞ ആറു മാസമായി പാലായിലും സമീപ പ്രദേശങ്ങളിലും നിന്നും ഇയാൾ തവണ വ്യവസ്ഥയിൽ സാധനങ്ങൾ നൽകാമെന്നു പറഞ്ഞു പല വീടുകളിൽനിന്നും അഡ്വാൻസായി തുക കൈപ്പറ്റിയിരുന്നു.

പിന്നീട് പറഞ്ഞ സമയത്തിനുള്ളിൽ സാധനം ലഭിക്കാതെ വരുന്പോൾ വിളിക്കുന്ന ആളുകളോടു മോശമായി സംസാരിക്കുകയും സ്ത്രീകളോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്യുന്നത്ു പതിവായിരുന്നു. ഇയാളെ കുറിച്ച് നിരവധി പരാതികൾ ലഭിച്ചിരുന്നെങ്കിലും ഓരോ ദിവസവും ഓരോ ജില്ലകളിലൂടെ കറങ്ങി നടന്നു തട്ടിപ്പ് നടത്തിയിരുന്നതിനാൽ ഇയാളെ പിടികൂടാൻ സാധിച്ചിരുന്നില്ല.

തുടർന്നു പാലാ ഡിവൈഎസ്പി ഷാജു ജോസ് പ്രതിയെ പിടികൂടാൻ കർശന നിർദേശം നൽകിയിരുന്നു. 2,000 രൂപയോ അതിൽ താഴെയോ മാത്രമേ ഇയാൾ അഡ്വാൻസായി വാങ്ങിയിരുന്നുള്ളു. അതുകൊണ്ടുതന്നെ കൂടുതൽ പേർ പരാതിയുമായി പോയിരുന്നില്ല.

സ്ത്രീകൾ മാത്രമുള്ള വീടുകളിൽ ആയിരുന്നു ഇയാൾ കൂടുതലും തട്ടിപ്പ് നടത്തിയിരുന്നത്. സമാനരീതിയിലുള്ള തട്ടിപ്പ് നടത്തിയതിന് ഇയാൾക്കെതിരെ 10 ജില്ലകളിൽ കേസുകൾ നിലവിലുണ്ട്. ആറുമാസം മുന്പാണ് ഇയാൾ ജയിലിൽ നിന്നും ഇറങ്ങിയത്.

മുൻ ആരോഗ്യ മന്ത്രി ശൈലജ ടീച്ചറിനെതിരെ അപകീർത്തികരമായ പോസ്റ്റ് ഇട്ടതിനു കണ്ണൂർ കേളകം പോലീസ് സ്റ്റേഷനിലും കൊച്ചിയിലെ വനിതാ ജഡ്ജിയോട് ഫോണിൽ അശ്ലീല സംസാരം നടത്തിയതിനും കേസുകൾ നിലവിലുണ്ട്. ഇയാൾക്കെതിരെ പരാതി ലഭിക്കുന്പോൾ സ്റ്റേഷനിൽനിന്നും വിളിക്കുന്ന പോലീസുകാരെ ചീത്ത വിളിക്കുന്നതും ഇയാളുടെ പതിവായിരുന്നു.

പാലാ എസ്എച്ച്ഒ കെ പി തോംസണ്‍, എസ്ഐ എം.ഡി. അഭിലാഷ്, എഎസ്ഐ ബിജു കെ. തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിനുമോൾ, ഷെറിൻ സ്റ്റീഫൻ, ഹരികുമാർ സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.