വി.എസ്. അച്യുതാനന്ദനെതിരായ മാനഷ്ടക്കേസിൽ സ്റ്റേ

01:38 PM Feb 14, 2022 | Deepika.com
തിരുവനന്തപുരം: സോളാര്‍ മാനനഷ്ടക്കേസ് വിധിക്ക് സ്‌റ്റേ. മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെതിരായ വിധി തിരുവനന്തപുരം ജില്ലാ കോടതിയാണ് സ്‌റ്റേ ചെയ്തത്.

സോളാര്‍മാനനഷ്ടക്കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വിഎസ് 10.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു സബ് കോടതി ഉത്തരവ്.

ജനുവരി 22 നാണ് സബ് കോടതി ഉത്തരവിട്ടത്. അന്യായം നൽകിയ ദിവസം മുതൽ ആറ് ശതമാനം‌ പലിശയും കോടതിച്ചെലവും നൽകണമെന്നായിരുന്നു പ്രിൻസിപ്പൽ സബ് ജഡ്ജി ഷിബു ദാനിയേൽ വിധിച്ചത്. ഈ ഉത്തരവിലാണ് ഉപാധികളോടെ സ്റ്റേ അനുവദിച്ചത്.

തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി പി.വി.ബാലകൃഷ്‌ണന്‍റേതാണ് ഉത്തരവ്. നഷ്‌ടപരിഹാരം നൽകണമെന്ന വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് അച്യുതാനന്ദന്‍ തിരുവനന്തപുരം ജില്ലാ കോടതിയിൽ അപ്പീൽ ഫയൽ ചെയ്തിരുന്നു.