പോക്‌സോ കേസ്: സൈജുവിന്‍റെ ഫോണില്‍നിന്നു നിര്‍ണായക വിവരങ്ങള്‍ കിട്ടിയതായി സൂചന

11:48 AM Feb 14, 2022 | Deepika.com
കൊച്ചി: ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുടമ റോയി ജെ. വയലാട്ടിനെതിരായ പോക്‌സോ കേസില്‍ റോയിയുടെ സുഹൃത്ത് സൈജു തങ്കച്ചന്‍റെ ഫോണില്‍നിന്നു നിര്‍ണായ വിവരങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചതായി സൂചന.

പോക്‌സോ കേസില്‍ റോയിയുടെ കൂട്ടുപ്രതിയായ സൈജുവിനെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്തു കോഴിക്കോട് സ്വദേശിനി അഞ്ജലി ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ എത്തിച്ചുവെന്നു സൈജു മൊഴി നല്‍കിയതായാണ് സൂചന.

സൈജുവിന്‍റെ ഫോണില്‍നിന്നു പല ചിത്രങ്ങളും വീഡിയോകളും ലഭിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ അമ്മയും മകളുമാണ് റോയിക്കെതിരേ പീഡന പരാതിയുമായി ഫോര്‍ട്ടുകൊച്ചി പോലീസിനെ സമീപിച്ചത്. ഈ കേസില്‍ റോയിക്കെതിരേ പോലീസ് പോക്‌സോ കേസ് ചുമത്തിയിരുന്നു.

സൈജുവും അഞ്ജലിയും പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നും പരാതിപ്പെട്ടാല്‍ ഇതു സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. റോയിയെയും അഞ്ജലിയെയും ഉടന്‍ ചോദ്യം ചെയ്യേണ്ടെന്ന തീരുമാനത്തിലാണ് അന്വേഷണ സംഘം. ബാക്കി തെളിവുകൾകൂടി ശേഖരിച്ചശേഷമായിരിക്കും ഇവരെ ചോദ്യം ചെയ്യുക.

അതേസമയം, കേസില്‍ റോയിക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. ബുധനാഴ്ച വരെ ഇയാളുടെ അറസ്റ്റ് പാടില്ലെന്നാണ് കോടതി ഉത്തരവ്. താന്‍ നിരപരാധിയാണെന്നുംതന്നെ തകര്‍ക്കാനുള്ള ചിലരുടെ നീക്കമാണ് ഈ പരാതിയെന്നും അഞ്ജലി സമൂഹമാധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നു.

അതേസമയം, പ്രതികളായ റോയിക്കും സൈജുവിനും അഞ്ജലിക്കുമെതിരേ സമാന പരാതികളുമായി കൂടുതല്‍ പെണ്‍കുട്ടികള്‍ എത്തിയതായി അറിയുന്നു. ഇതിൽ രണ്ടു പേരുടെ മൊഴി രേഖപ്പെടുത്തിയെന്നും വിവരമുണ്ട്.