യുവതിയെ തട്ടിക്കൊണ്ടുപോയി; ബിജെപി എംഎൽഎയ്ക്കെതിരെ കേസ്

10:26 AM Feb 14, 2022 | Deepika.com
പാറ്റ്ന: യുവതിയെ തട്ടിക്കൊണ്ടു പോയെന്ന പരാതിയിൽ ബിജെപി എംഎല്‍എയ്‌ക്കെതിരെ കേസ്. ബിഹാറിലെ വെസ്റ്റ് ചമ്പാരനിലെ ലൗരിയയിലുള്ള എംഎല്‍എ വിനയ് ബിഹാരിക്കെതിരെയാണ് കേസ്.

യുവതിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അഗം കുവാന്‍ പോലീസ് ആണ് കേസെടുത്തത്. എംഎല്‍എയെ കൂടാതെ രണ്ട് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

പരീക്ഷയ്‌ക്കായി കോളജിൽ പോയ യുവതിയെ ഈ മാസം ഒൻപത് മുതൽ കാണാതാവുകയായിരുന്നുവെന്ന് അമ്മ പറഞ്ഞു. വൈകുന്നേരം മൂന്ന് ആയിട്ടും യുവതി തിരികെ വരാത്തതിനെ തുടർന്ന് അമ്മ മൊബൈൽ ഫോണിലേക്ക് വിളിച്ചു. എന്നാൽ മൊബൈൽ സ്വിച്ച് ഓഫ് ആയിരുന്നു.

കുറച്ച് സമയത്തിന് ശേഷം മകളുടെ ഫോണിൽ നിന്ന് ഒരു സന്ദേശം ലഭിച്ചു, മറ്റൊരു നമ്പറിൽ ബന്ധപ്പെടാൻ ആവശ്യപ്പെട്ടായിരുന്നു സന്ദേശം വന്നത്. ആ നമ്പറിൽ വിളിച്ചപ്പോൾ എംഎൽഎ വിനയ് ബിഹാരിയാണ് ഫോണെടുത്തതെന്ന് യുവതിയുടെ അമ്മ പറഞ്ഞു.

ഒരു മണിക്കൂറിന് ശേഷം വീണ്ടും വിളിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. കുറച്ച് സമയത്തിന് ശേഷം വീണ്ടും വിളിച്ചപ്പോൾ അയാൾ എന്നെ ഭീഷണിപ്പെടുത്തി. മകൾ അദ്ദേഹത്തിന്‍റെ അനന്തരവൻ രാജീവ് സിംഗിനൊപ്പമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എസ്പിയെയോ ഡിഎസ്പിയെയോ കണ്ടിട്ട് കാര്യമില്ലെന്നും അ‍‍യാൾ പറഞ്ഞത്രേ.

തുടർന്ന് പട്‌നയിലെ മഹാത്മാഗാന്ധി നഗറിനടുത്തുള്ള രാജീവ് സിംഗിന്‍റെ വീട്ടിലേക്കു താൻ പോയി. എന്നാൽ, അങ്ങനെയൊരു സംഭവത്തെക്കുറിച്ചു തങ്ങൾക്ക് അറിയില്ലെന്നാണ് മാതാപിതാക്കൾ പറഞ്ഞതെന്നും അമ്മ പറഞ്ഞു.

കേസിൽ അന്വേഷണം നടക്കുകയാണെന്നു പോലീസ് പറഞ്ഞു. എന്നാൽ, സംഭവത്തിൽ എംഎൽഎ ഇതുവരെയും പ്രതികരിച്ചിട്ടില്ല.