സിഡ്നി: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിന്റെ ആദ്യദിനം മഴ രസംകൊല്ലിയായി. 46.5 ഓവർ മാത്രം കളിനടന്നപ്പോൾ ടോസ് നേടിയ ഓസ്ട്രേലിയ 126/3 എന്ന നിലയിലാണ്. ഡേവിഡ് വാർണർ (30), മാർക്കസ് ഹാരിസ് (38), മാർനസ് ലബുഷെയ്ൻ (28) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ആൻഡേഴ്സണും ബ്രോഡും മാർക്ക് വുഡും ഓരോ വിക്കറ്റുകൾ നേടി.
മഴമൂലം ടോസ് ഉൾപ്പടെ വൈകിയാണ് സിഡ്നിയിൽ നടന്നത്. പിന്നീട് മത്സരം തുടങ്ങിയപ്പോൾ പല തവണ മഴയെത്തി. കോവിഡ് ബാധിതനായ ട്രാവിസ് ഹെഡിന് പകരം ഉസ്മാൻ കവാജയെ ഓസീസ് അന്തിമ ഇലവനിൽ ഉൾപ്പെടുത്തി. ഒലി റോബിൻസണെ ഒഴിവാക്കി സ്റ്റുവർട്ട് ബ്രോഡിനെ ഉൾപ്പെടുത്തിയാണ് ഇംഗ്ലണ്ട് മത്സരത്തിനിറങ്ങിയത്.
ആദ്യ മൂന്ന് മത്സരവും ജയിച്ച് ഓസീസ് അഞ്ച് മത്സര പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു.
സിഡ്നിയിൽ രസം കൊല്ലിയായി മഴ
01:18 PM Jan 05, 2022 | Deepika.com