ജോഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ തകർന്ന് ഇന്ത്യ. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 202ന് ഓൾഔട്ടായി.
അർധ സെഞ്ചുറി നേടിയ നായകൻ കെ.എൽ. രാഹുലിനും ആർ. അശ്വിനും മാത്രമാണ് ദക്ഷിണാഫ്രിക്കൻ ബൗളിംഗിന് മുന്നിൽ അൽപ്പമെങ്കിലും പിടിച്ചു നിൽക്കാനായത്. 133 പന്തുകൾ നേരിട്ട രാഹുൽ 50 റണ്‍സെടുത്തു. രാഹുലാണ് ടോപ് സ്കോറർ. 50 പന്തിൽനിന്ന് അശ്വിൻ 46 റണ്‍സും നേടി.
രാഹുലിനും അശ്വിനും പുറമേ മയങ്ക് അഗർവാൾ-26, ഹനുമ വിഹാരി-20, ഋഷഭ് പന്ത്-17, ബുംറ-14 എന്നിവർക്ക് മാത്രമാണ് രണ്ടക്കം കാണാൻ സാധിച്ചത്.
ദക്ഷിണാഫ്രിക്കയ്ക്കായി മാർക്കോ ജാൻസെൻ നാല് വിക്കറ്റുകൾ വീഴ്ത്തി. റബാഡയും ഒലിവിയറും മൂന്ന് വിക്കറ്റ് വീതവും നേടി.
വാണ്ടറേഴ്സിൽ ഇന്ത്യയ്ക്ക് അടിതെറ്റി, 202ന് പുറത്ത്
08:24 PM Jan 03, 2022 | Deepika.com