വിദേശിയുടെ മദ്യമൊഴുക്കിക്കളഞ്ഞ സംഭവം: പോലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണം

07:58 AM Jan 02, 2022 | Deepika.com
തിരുവനന്തപുരം: പുതുവത്സരത്തലേന്ന് മദ്യവുമായി എത്തിയ സ്വീഡിഷ് പൗരനെ തടഞ്ഞ സംഭവത്തിൽ മൂന്ന് പോലീസുകാർക്കെതിരെ വകുപ്പ് തല അന്വേഷണം. പ്രിൻസിപ്പൾ എസ്ഐ അനീഷ്, സിപിഒമാരായ മനീഷ്, സജിത് എന്നിവർക്കെതിരെയാണ് അന്വേഷണം.

സംഭവത്തിൽ കോവളം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷാജിയെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു. വിശദ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നു തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ജി. സ്പർജൻകുമാർ പറഞ്ഞു.

കോവളത്തെ സ്വകാര്യ ഹോട്ടലിൽ നാലു വർഷമായി താമസിക്കുന്ന സ്വീഡിഷ് സ്വദേശി സ്റ്റീഫൻ ആസ്ബെർഗിനെ (68) യാണ് കോവളം പോലീസ് അവഹേളിച്ചെന്നു പരാതി ഉയർന്നത്. ബിവറേജസ് ഔട്ട്‌ലെറ്റിൽനിന്നു വാങ്ങിയ മദ്യം ബില്ലില്ലാത്തതിനാൽ കൊണ്ടുപോകാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹത്തെ പോലീസ് തടഞ്ഞത്.

ഇതോടെ സ്റ്റീവ് മദ്യം ഒഴുക്കിക്കളഞ്ഞു. പിന്നീട് ബി വറേജിൽ പോയി ബിൽ വാങ്ങി പോലീസ് സ്റ്റേഷനിൽ ഹാജരാക്കുകയും ചെയ്തു.