ഹരിയാനയിലെ ക്വാറിയിൽ മണ്ണിടിച്ചിൽ; നാല് പേർ മരിച്ചു

11:29 PM Jan 01, 2022 | Deepika.com
ചണ്ഡിഗഡ്: ഹരിയാനയിലെ ക്വാറിയിൽ മണ്ണിടിച്ചിൽ നാല് പേർ മരിച്ചു. നിരവധി പേരെ കാണാതായി. ഭിവാനി ജില്ലയിലെ തോഷാം ബ്ലോക്കിലെ ദാദമിലാണ് സംഭവം. നിരവധി വാഹനങ്ങളും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

തൊഴിലാളികൾ വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. കൃഷിമന്ത്രി ജെപി ദലാൽ സ്ഥലത്തെത്തിയിട്ടുണ്ട്. ദേശീയ ഹരിത ട്രൈബ്യൂ ണൽ പ്രദേശത്തെ ഖനന പ്രവർത്തനങ്ങൾക്കുള്ള നിരോധനം നീക്കിയതിന് ശേഷം ദാദം ഖനന മേഖലയിലും ഖനക് പഹാരിയിലും ഖനന പ്രവർത്തനങ്ങൾ വ ൻതോതിൽ നടന്നുവരികയാണ്.

അനധികൃത ഖനനമാണ് മണ്ണിടിച്ചിലിന് കാരണമായതെന്ന് ബിജെപി എംപി ധരംവീർ സിംഗ് ആരോപിച്ചു. സംഭവത്തിൽ അന്വേഷണം നടത്തണമെന്നും ധരംവീർ സിംഗ് ആവശ്യപ്പെട്ടു.