ന്യൂഡൽഹി: ലുധിയാന കോടതിയിലെ ശുചിമുറിയിൽ കഴിഞ്ഞ 23 നു നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം ജർമനിയിലേക്ക്. ഖാലിസ്ഥാൻ തീവ്രവാദി നേതാവ് ജസ്വീന്ദർ സിംഗ് മുൾട്ടാനിയെ ചോദ്യം ചെയ്യാനാണ് എൻഐഎ സംഘം ജർമനിയിലേക്ക് പോകുന്നത്.
സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരൻ മുൾട്ടാനിയാണെന്ന് അന്വേഷണ സംഘം പറയുന്നു. നിലവിൽ ജർമൻ പോലീസിന്റെ നിരീക്ഷണത്തിൽ ആണ് മുൾട്ടാനിയുള്ളത്. ഇയാളെ ചോദ്യം ചെയ്യാനും തിരികെ ഇന്ത്യയിലേക്ക് കൊണ്ട് വരാനുമാണ് എൻഐഎയുടെ നീക്കം.
ലുധിയാന സെഷൻസ് കോടതിയിലുണ്ടായ സ്ഫോടനത്തിൽ സിക്ക് ഫോർ ജസ്റ്റിസ് എന്ന ഖാലിസ്താൻ തീവ്രവാദ സംഘടനയ്ക്ക് പങ്കുള്ളതായി അന്വഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘടനയുടെ നേതാവായ മുൾട്ടാനിയിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്.
ലുധിയാന കോടതിയിലെ സ്ഫോടനം: എൻഐഎ സംഘം ജർമനിയിലേക്ക്
12:57 PM Dec 31, 2021 | Deepika.com