ബ്രിസ്ബെയ്ൻ: ഇംഗ്ലണ്ടിനെതിരെ ആഷസ് പരമ്പര കളിക്കുന്ന ഓസ്ട്രേലിയൻ ടീമിൽ അംഗമായ മധ്യനിര ബാറ്റർ ട്രാവിസ് ഹെഡിന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സിഡ്നിയിൽ നടക്കുന്ന നാലാം ടെസ്റ്റ് താരത്തിന് നഷ്ടമാകും. പകരക്കാരായി മിച്ചൽ മാർഷ്, നിക് മാഡിൻസൺ, ജോഷ് ഇംഗ്ലിസ് എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയതായി ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു.
കളിക്കാർക്കും ഓഫീഷ്യൽസിനുമായി നടത്തുന്ന പതിവ് പിസിആർ ടെസ്റ്റിലാണ് ഹെഡിന് കോവിഡ് സ്ഥിരീകരിച്ചത്. താരത്തിന് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. രോഗം സ്ഥിരീകരിച്ചതോടെ ഹെഡും പങ്കാളി ഐസൊലേഷനില്‍ പ്രവേശിച്ചു.
കഴിഞ്ഞ ദിവസം ഐസിസി മാച്ച് റഫറി ഡേവിഡ് ബൂണിനെയും ഇംഗ്ലണ്ട് ഹെഡ് കോച്ച് ക്രിസ് സിൽവർവുഡിനെയും ഐസൊലേഷനിലേക്ക് മാറ്റിയിരുന്നു. ബൂണിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് പോസിറ്റീവായ ആളുമായി സിൽവർവുഡ് സമ്പർക്കത്തിലേർപ്പെട്ടിരുന്നു.
ട്രാവിസ് ഹെഡിന് കോവിഡ്; ഓസ്ട്രേലിയൻ ക്യാമ്പിൽ ആശങ്ക
08:11 AM Dec 31, 2021 | Deepika.com