ഉന്നംതെറ്റി; സിഐഎസ്എഫിന്‍റെ ഷൂട്ടിംഗ് പരിശീലനത്തിനിടെ 11-കാരന് വെടിയേറ്റു

03:00 AM Dec 31, 2021 | Deepika.com
പുതുക്കോട്ട: തമിഴ്നാട്ടിലെ പുതുക്കോട്ടയ്ക്കു സമീപമുള്ള സിഐഎസ്എഫ് ക്യാമ്പിലെ ഷൂട്ടിംഗ് പരിശീലനത്തിനിടെ അബദ്ധത്തില്‍ വെടിയേറ്റ് പതിനൊന്നുകാരനു ഗുരുതരമായി പരിക്ക്. നാർത്താമലയിലെ ഷൂട്ടിംഗ് റേഞ്ചിന് തൊട്ടടുത്ത് താമസിക്കുന്ന കുട്ടിക്കാണ് തലയില്‍ വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടി തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

പുകഴേന്തി എന്ന കുട്ടിക്കു വെടിയേറ്റത്. അമ്മച്ചത്രം ഗ്രാമത്തിൽ മുത്തച്ഛന്‍റെ വീടിനു മുന്നിൽ കുട്ടി നിൽക്കവേയായിരുന്നു സംഭവം. ഒരു വെടി ആദ്യം വീടിന്‍റെ ചുമരിലാണ് കൊണ്ടത്. ഇതിനുപിന്നാലെ യാണ് കുട്ടിയുടെ തലയിലും വെടിയേറ്റത്. തഞ്ചാവൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്ര വേശിപ്പിച്ച കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി തലയിൽനിന്നു വെടിയുണ്ട നീക്കം ചെയ്തു.

അപകടത്തെത്തുടർന്ന് പോലീസ് കേസെ‌ടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിക്കു വെടിയേറ്റ സ്ഥലത്തു നിന്ന് 1.5 കിലോമീറ്റർ അകലെയാണു ഷൂട്ടിംഗ് റേഞ്ച്. അതേസമയം, നാര്‍ത്തമലൈയിലെ ഷൂട്ടിംഗ് പരിശീലനത്തിനെതിരേ നാട്ടുകാരും ജനപ്രതിനിധികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.