വഴക്കിനിടെ ദേഷ്യത്തിൽ സഹോദരിയെ കുത്തിക്കൊന്നു; പോലീസിന് മൊഴി നൽകി ജിത്തു

11:02 PM Dec 30, 2021 | Deepika.com
കൊച്ചി: വഴക്കിനിടെ ദേഷ്യത്തിൽ സഹോദരിയെ കുത്തികൊലപ്പെടുത്തുകയായിരുന്നെന്ന് പറവൂർ വിസ്മയ കൊലപാതക കേസിലെ പ്രതി ജിത്തു. സാധാരണ പോലെ വിസ്മയയുമായി വഴക്കുണ്ടായെന്നും ഇതിന് പിന്നാലെ സഹോദരിയെ കുത്തി കൊലപ്പെടുത്തിയെന്നുമാണ് ജിത്തുവിന്‍റെ മൊഴി. കൊലപാതകത്തിന് ആരുടെയും പ്രേരണയോ സഹായമോ തനിക്ക് കിട്ടിയിട്ടില്ലെന്നും ജിത്തു പോലീസിനോട് പറഞ്ഞു.

വഴക്കിനിടെ ദേഷ്യത്തിൽ കത്തി കൊണ്ട് വിസ്മയയെ കുത്തി. കുത്തേറ്റ വിസ്മയ മരിച്ചെന്ന് തോന്നിയപ്പോൾ മണ്ണെണ്ണ ഉപയോഗിച്ച് തീകൊളുത്തി- ജിത്തു മൊഴിയിൽ പറയുന്നു.

മാനസികാസ്വാസ്ഥ്യമുള്ള ജിത്തുവും വിസ്മയയും തമ്മിൽ വഴക്കിടുക പതിവായിരുന്നെന്നും ഇതിനിടയിലാകാം കൊലപാതകം നടന്നതെന്നുമാണു നിഗമനം. കൂ ടുതൽ ചോദ്യം ചെയ്യലിനു ശേഷമേ സംഭവത്തിൽ വ്യക്തത വരൂവെന്നും പോലീസ് അറിയിച്ചു.

സംഭവസമയം വിസ്മയയും ജിത്തുവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാതാപിതാക്കൾ പുറത്തുപോയതായിരുന്നു. വീടിനുള്ളിൽനിന്നു തീയും പുകയും ഉ യരുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ വിസ്മയയുടെ മൃതദേഹം കണ്ടെത്തിയത്.