മഹാരാഷ്ട്രയിൽ എൻസിപി-ബിജെപി സർക്കാരിന് മോദി ആഗ്രഹിച്ചു: പവാർ

05:21 PM Dec 30, 2021 | Deepika.com
പൂന: മഹാരാഷ്ട്രയിൽ 2019 ൽ ബിജെപിയും എൻസിപിയും ചേർന്ന് സർക്കാർ രൂപീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നതായി ശരത് പവാർ. എന്നാൽ അത് സാധ്യമല്ലെന്ന് താൻ അറിയിച്ചതായും എൻസിപി തലവൻ പറഞ്ഞു.

2019ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിനുവേണ്ടി ബിജെപി കിണഞ്ഞുശ്രമിച്ചിരുന്നതായും അതിനായി ആരുടെ കാലു പിടിക്കാൻ തയാറായിരുന്നെന്നും ശിവസേന എംപി സഞ്ജ‍യ് റൗത്ത് ആരോപിച്ചിരുന്നു. റൗത്തിന്‍റെ പ്രസ്താവന ശരിവച്ചായിരുന്നു ശരത് പവാറിന്‍റെ പ്രതികരണം.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രിയും താനും കൂടിക്കാഴ്ച നടത്തിയെന്ന് പവാർ പറഞ്ഞു. എൻസിപിയും ബിജെപിയും ഒന്നിക്കണമെന്നത് പ്രധാനമന്ത്രിയുടെ ആഗ്രഹമായിരുന്നു. എന്നാൽ‌ താൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ പോയി അത് സാധ്യമല്ലെന്ന് പറഞ്ഞു- ശരത് പവാർ വ്യക്തമാക്കി.

എന്നാൽ പ്രധാനമന്ത്രി ഇതിനോട് പ്രതികരിച്ചത് എപ്രകാരമായിരുന്നെന്ന ചോദ്യത്തിന് ഒരിക്കൽ കൂടി ചിന്തിക്കൂ എന്നാണ് അദ്ദേഹം പറഞ്ഞതെന്ന് പവാർ വെളിപ്പെടുത്തി.