ഓസ്ട്രേലിയയിൽ പഴയ പാർലമെന്‍റ് മന്ദിരത്തിന് പ്രതിഷേധക്കാർ തീയിട്ടു

05:11 PM Dec 30, 2021 | Deepika.com
കാൻബറ: ഓസ്ട്രേലിയയിലെ കാൻബറയിൽ പഴയ പാർലമെന്‍റ് മന്ദിരത്തിന് പ്രതിഷേധക്കാർ തീയിട്ടു. തദ്ദേശീയ ഗോത്രജനതയുടെ പരമാധികാരത്തിന് വേണ്ടിയുള്ള പ്രതിഷേധങ്ങള്‍ക്കിടെയാണ് മന്ദിരത്തിന് തീയിട്ടത്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. എന്നാൽ പാർലമെന്‍റിന്‍റെ മുൻ വാതിലുകൾ പൂർണമായും കത്തിനശിച്ചു.


ഓസ്‌ട്രേലിയന്‍ ജനാധിപത്യ മ്യൂസിയമാണ് ഇപ്പോഴിവിടെ പ്രവര്‍ത്തിക്കുന്നത്. അബോറിജിനല്‍ ടെന്‍റ് എംബസി സ്ഥാപിച്ചതിന്‍റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. ഭൂമിക്കു മേലുള്ള തദ്ദേശീയ ജനതയുടെ അവകാശങ്ങള്‍ക്കായി ആരംഭിച്ച പ്രതിഷേധമാണിത്.

പ്രതിഷേധത്തെ തുടര്‍ന്ന് ഡിസംബര്‍ 20ന് മ്യൂസിയം അടച്ചിട്ടിരുന്നു. മ്യൂസിയം അധികൃതര്‍ അക്രമ സംഭവങ്ങളെ കുറിച്ച് ഒന്നും പ്രതികരിച്ചിട്ടില്ല. പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അക്രമത്തെ അപലപിച്ചു. ജനാധിപത്യത്തിന്‍റെ പ്രതീകത്തിന് തീയിടുന്നത് കാണുമ്പോൾ വെറുപ്പും ഭയവും തോന്നുന്നുവെന്ന് അദ്ദേഹം പറഞ്ഞു.