ശ്രീനഗർ: ജമ്മു കാഷ്മീരിൽ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലില്‍ ആറ് ജെയ്ഷ് ഇ മുഹമ്മദ് ഭീകരരെ സുരക്ഷാ സേന വധിച്ചു. അനന്ത്നാഗ് ജില്ലയിലും കുൽഗാം ജില്ലയിലുമാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട ഭീകരരിൽ രണ്ട് പേർ പാക്കിസ്ഥാനിൽ നിന്നെത്തിയവരാണെന്ന് കാഷ്മീർ ഐജിപി അറിയിച്ചു.
കുല്‍ഗാമിലാണ് സൈന്യവും ഭീകരരും തമ്മില്‍ ആദ്യം ഏറ്റുമുട്ടല്‍ നടന്നത്. ബുധനാഴ്ച കുൽഗാമിലെ മിർഹാമ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ ഒരു പോലീസുകാരന് പരിക്കേറ്റു. മേഖലയിൽ തെരച്ചിൽ തുടരുകയാണ്.
അനന്ത്നാഗിലെ ദൂരു മേഖലയിലെ നൗഗാം ഷഹാബാദിലാണ് മറ്റൊരു ഏറ്റുമുട്ടൽ നടന്നത്.
കാഷ്മീരിൽ രണ്ടിടത്ത് ഏറ്റുമുട്ടൽ; ആറ് ഭീകരരെ സുരക്ഷാ സേന വധിച്ചു
07:22 AM Dec 30, 2021 | Deepika.com