രാത്രി നിയന്ത്രണം: ദേവാലയങ്ങളിലെ ചടങ്ങുകൾക്കും ബാധകമെന്ന് സർക്കാർ

04:19 PM Dec 29, 2021 | Deepika.com
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തി ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെയുള്ള രാത്രികാല നിയന്ത്രണം ദേവാലയങ്ങളിലെ ചടങ്ങുകൾക്കും ബാധകമെന്ന് സർക്കാർ.

മത, രാഷ്ട്രീയ, സാംസ്കാരിക കൂടിച്ചേരലുകൾ അനുവദിക്കില്ല. രാത്രിയിൽ പുറത്തിറങ്ങുന്നവർ സാക്ഷ്യപത്രം കരുതണമെന്നും സർക്കാർ അറിയിച്ചു. കർഫ്യുവിന്‍റെ സാഹചര്യത്തിൽ രാത്രി 10നു മുൻപ് തിരുക്കർമങ്ങൾ നടത്തണമെന്നാണു സർക്കാർ നിലപാട്.

തിരുക്കർമങ്ങൾക്കായി പ്രത്യേക അനുമതി നൽകി ഉത്തരവിറക്കാൻ സർക്കാർ തയാറാകണമെന്ന നിലപാടിലാണു വിശ്വാസി സമൂഹം. മുൻ വർഷങ്ങളിലും കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ പുതുവത്സര തിരുക്കർമങ്ങൾക്ക് അനുമതി നൽകിയിരുന്നില്ല.