"കാവിക്കറ പുരണ്ടോ എന്നറിയാൻ കണ്ണാടിയിൽ നോക്കൂ': മുരളീധരനെതിരേ ആഞ്ഞടിച്ച് ശിവൻകുട്ടി

03:53 PM Dec 29, 2021 | Deepika.com
തിരുവനന്തപുരം: കെ. മുരളീധരൻ എംപിക്കെതിരേ രൂക്ഷ വിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി. മുരളീധരൻ അന്ധവിശ്വാസങ്ങളുടെ കൂടാരമാണെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്‍റെ പ്രസ്താവനകളെന്ന് മന്ത്രി വിമർശിച്ചു.

ചൂടുള്ളപ്പോൾ കോവിഡ് ഉണ്ടാകില്ല എന്ന് പറഞ്ഞയാളാണ് അദ്ദേഹം. ലോകത്താകെ കോവിഡ് പടർന്നു പിടിക്കാൻ കാരണം പിണറായി സർക്കാർ ആണെന്നാണ് മുരളീധരൻ പറയുന്നത്. തികച്ചും അശാസ്ത്രീയമായ നിലപാടുള്ള മുരളീധരൻ ഫ്യൂഡൽ മാടമ്പിമാരെ പോലെയാണ് പെരുമാറുന്നതെന്നും ശിവൻകുട്ടി ആഞ്ഞടിച്ചു.

അന്ധവിശ്വാസങ്ങളുടെ കാര്യത്തിൽ പ്രത്യക്ഷമായി തന്നെ സംഘപരിവാർ കൂടാരത്തിൽ ആണ് മുരളീധരൻ. പ്രസ്താവനകൾ ഇറക്കുന്നതിന് മുമ്പ് കാവിക്കറ പുരണ്ടോ എന്നറിയാൻ കണ്ണാടിയിൽ നോക്കണമെന്നും ശിവൻകുട്ടി പറഞ്ഞു.