ആരോഗ്യ സൂചികയിൽ കേരളം വീണ്ടും നമ്പര്‍ വൺ; യുപി പിന്നിൽ

09:49 PM Dec 27, 2021 | Deepika.com
ന്യൂഡല്‍ഹി: നീതി ആയോഗിന്‍റെ ആരോഗ്യ സൂചികയില്‍ കേരളം ഒന്നാമത്. ലോക ബാങ്കിന്‍റെ സാങ്കേതിക സഹായത്തോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയവും നീതി ആയോഗും ചേര്‍ന്ന് പുറത്തിറക്കുന്ന വാര്‍ഷിക ആരോഗ്യ സൂചികയിലെ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം വീണ്ടും ഒന്നാമതെത്തിയത്.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ സംവിധാനങ്ങളുടെ കാര്യക്ഷമത, ആരോഗ്യ പദ്ധതികളുടെ ഫലപ്രാപ്തി എന്നിവ പരിശോധിക്കുക ആരോഗ്യ രംഗത്ത് സംസ്ഥാനങ്ങള്‍ക്കിടയില്‍ അഭികാമ്യമായ മത്സരബുദ്ധി പ്രോത്സാഹിപ്പിക്കുക, മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്തിന്‍റെ ആരോഗ്യ രംഗത്ത് ഉണ്ടായ മാറ്റങ്ങള്‍ അവലോകനം ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ആരോഗ്യ സൂചിക കൊണ്ട് ഉദ്ദേശിക്കുന്നത്.

ജനന, മരണ നിരക്കുകള്‍ ശിശുമരണ നിരക്കുകള്‍ മുതലായ ആരോഗ്യ സൂചികകളുടെ വിവരങ്ങള്‍ നല്‍കുന്ന സാമ്പിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം, സിവില്‍ രജിസട്രേഷന്‍ സിസ്റ്റം, ഹെല്‍ത്ത് മാനേജ്‌മെന്‍റ് സിസ്റ്റം തുടങ്ങിയ സൂചികകളെയും ഉള്‍പെടുത്തിയാണ് ഓരോ സംസ്ഥാനങ്ങളുടെയും ആരോഗ്യ രംഗത്തെ സംബന്ധിക്കുന്ന ശരാശരി സൂചിക തയാറാക്കുന്നത്. ഇപ്പോള്‍ പുറത്തിറക്കിയ നാലാമത് ആരോഗ്യ സൂചികയില്‍ മാതൃമരണ നിരക്ക്, പ്രസവ ശുശ്രുഷ തുടങ്ങിയ മറ്റു ഘടകങ്ങളും ഉള്‍പെടുത്തിയിട്ടുണ്ട്. വലുപ്പം, ജനസംഖ്യ തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ റാങ്കിംഗിനും താരതമ്യം ചെയ്യലിനുമായി സംസ്ഥാനങ്ങളെ വലിയ സംസ്ഥാനങ്ങൾ, ചെറിയ സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്.

വലിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം, തമിഴ്‌നാട്, തെലുങ്കാന എന്നീ മൂന്നു സംസ്ഥാനങ്ങളാണ് ആരോഗ്യ രംഗത്തെ സമഗ്ര മേഖലകളിലും മികച്ച പ്രകടനം കാഴ്ച വെച്ചത്. മുഴുവന്‍ 19 സംസ്ഥാനങ്ങളുള്ള വലിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശ് ഏറ്റവും ഒടുവിലാണ്. ബീഹാർ, മധ്യപ്രദേശ് സംസ്ഥാനങ്ങളാണ് യുപിക്ക് തൊട്ടു പിന്നിൽ. വലിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശ് ഏറ്റവും പിന്നില്‍ ആണെങ്കിലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ആരോഗ്യ രംഗത്ത് ആരോഗ്യ രംഗത്തുണ്ടായ പുരോഗതിയില്‍ ഉത്തര്‍പ്രദേശ് ഒന്നാം സ്ഥാനത്താണ്.

ഒന്ന്, രണ്ട് സ്ഥാനങ്ങളിലുള്ള കേരളവും തമിഴ്‌നാടും മുന്‍ വര്‍ഷത്തെ അപേക്ഷിച്ചുള്ള പുരോഗതിയില്‍ യഥാക്രമം പന്ത്രണ്ടാം സ്ഥാനത്തും എട്ടാം സ്ഥാനത്തുമാണ്. സമഗ്ര മേഖലകളിലെ പ്രകടനത്തിനും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചുള്ള പുരോഗതിയിലും ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച തെലുങ്കാന മൂന്നാം സ്ഥാനത്താണ്. രാജസ്ഥാന്‍ രണ്ടു മേഖലകളിലും മോശം പ്രകടനമാണ് കാഴ്ച വെച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു.

ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ മിസോറം, ത്രിപുര സംസ്ഥാനങ്ങളാണ് ഒന്നും രണ്ടും സ്ഥാനത്ത്. റാംങ്കിംഗിന്‍റെ ക്രമത്തില്‍ സിക്കിം, ഗോവ, മണിപ്പൂര്‍. അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ് സംസ്ഥാനങ്ങള്‍ പിന്നില്‍ ഉണ്ട്. കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ദാദ്ര, നാഗര്‍ ഹവേലി, ഡാമന്‍, ഡിയു ഒന്നാം സ്ഥാനത്തും ചണ്ഡിഗഡ് രണ്ടാം സ്ഥാനത്തുമാണ് ലക്ഷദ്വീപ്, പുതുച്ചേരി, ഡല്‍ഹി, ജമ്മു കാശ്മീര്‍, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാണ് റാങ്കിംഗിന്‍റെ ക്രമത്തില്‍ പിന്നിലുള്ളത്.

കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ആരോഗ്യ രംഗത്ത് മുന്നേറ്റം നടത്തിയത്തില്‍ ഒന്നാം സ്ഥാനം ഡല്‍ഹിക്കും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ജമ്മു കാഷ്മീരിനും ലക്ഷദ്വീപിനുമാണ്.