കേരളത്തിന്‍റെ മതേതര മുഖം ഭംഗിയാക്കിയത് മുസ്‌ലിം ലീഗ്: മുഖ്യമന്ത്രിക്ക് കുഞ്ഞാലിക്കുട്ടിയുടെ മറുപടി

07:12 PM Dec 27, 2021 | Deepika.com
കണ്ണൂർ: കേരളത്തിന്‍റെ മതേതര മുഖം മനോഹരമാക്കി നിലനിർത്തുന്നതിൽ മുസ്‌ലിം ലീഗിന്‍റെ പങ്ക് ഏറെ വലുതാണെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംഎഎൽഎ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി മുസ്‌ലിം ലീഗിനെ ലക്ഷ്യമിട്ട് രൂക്ഷമായി കുറ്റപ്പെടുത്തിയതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കുഞ്ഞാലിക്കുട്ടി. ആലപ്പുഴ മോഡലില്‍ ചേരിതിരിഞ്ഞുള്ള വര്‍ഗീയതയാണോ കേരളത്തിന് വേണ്ടത്, അതല്ല മതേതര കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയമാണോ വേണ്ടത് എന്ന ചോദ്യം കേരളത്തിന് മുന്നിലുണ്ട്. ഇത്തരം ചോദ്യങ്ങൾ ഉയർന്നപ്പോഴെല്ലാം മതേതര കാഴ്ചപ്പാടോട് കൂടി ഉത്തരം നല്‍കിയ പാര്‍ട്ടിയാണ് ലീഗ്.

മതേതരത്വം എന്നാല്‍ മതനിരാസമല്ല. മതവിശ്വാസവും വര്‍ഗീയതയും രണ്ടാണ്. മതേതര സംസ്‌കാരം കേരളത്തില്‍ വളര്‍ത്തിക്കൊണ്ടു വരാന്‍ ഉത്തരവാദിത്തം കാണിച്ച ലീഗിനെ ഒറ്റപ്പെടുത്തുന്നത് കേരളത്തിന് ഗുണം ചെയ്യില്ല. അങ്ങിനെ ചെയ്താൽ സമൂഹത്തിൽ ലീഗിന്‍റെ സ്ഥാനം വര്‍ഗീയവാദികൾ കൈയാളും. മുഖ്യമന്ത്രി ലീഗിനെ വിമർശിച്ചതിന്‍റെ ഉത്തരം ഇവിടുത്തെ അന്തരീക്ഷത്തിൽ തന്നെയുണ്ട്. കേരളത്തിലെ ജനത്തിന് അത് കൃത്യമായും അറിയാം. അതു കൊണ്ടു തന്നെയാണ് ഇത്തരം ആരോപണങ്ങൾക്ക് മറുപടി നൽകാത്തതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മതേതര നിലപാടിൽ നിന്ന് ഒരുകാലത്തും മുസ്‌ലിം ലീഗ് പിറകോട്ട് പോയിട്ടില്ല. മതത്തിന്‍റെ പേരിലുള്ള വര്‍ഗീയ രാഷ്ട്രീയം മുസ്‌ലിം ലീഗ് ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ല. പ്രോത്സാഹിപ്പിക്കുകയുമില്ല. കേരളത്തിന്‍റെ വിദ്യാഭ്യാസ- സാങ്കേതിക മേഖലകളിലെ മുന്നേറ്റം മുസ്‌ലിം ലീഗിന്‍റെ കൂടി കൂട്ടായ്മയിലൂടെ ഉണ്ടായതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.