കിറ്റക്സ് തൊഴിലാളികളുടെ ആക്രമണം: അന്വേഷണത്തിന് 19 അംഗ സംഘം

08:45 PM Dec 26, 2021 | Deepika.com
കൊച്ചി: കിഴക്കമ്പലത്ത് കിറ്റക്സിലെ ജീവനക്കാരായ അതിഥി തൊഴിലാളികളുടെ ആക്രമണം അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു. എഎസ്പി അനൂജ് പലിവാലിന്‍റെ നേതൃത്വത്തിൽ 19 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ടീമിൽ രണ്ട് ഇൻസ്പെക്ടർമാരും ഏഴ് എസ്ഐമാരുമുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് 150ലധികം പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ക്രിസ്മസ് കരോൾ നടത്തുന്നതുമായി ബന്ധപ്പെട്ടാണ് സംഭവങ്ങളുടെ തുടക്കം. തൊഴിലാളികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയതോടെ പോലീസ് സ്ഥലത്തെത്തി. പ്രശ്നം പരിഹരിക്കാൻ ഇടപെട്ടതോടെയാണ് ഇവർ പോലീസിന് നേരെ തിരിഞ്ഞത്. അക്രമസക്തരായ അതിഥിത്തൊഴിലാളികൾ രണ്ടു പോലീസ് ജീപ്പുകൾ കത്തിച്ചു.

കുന്നത്തുനാട് പോലീസ് സ്റ്റേഷനിലെ പോലീസുകാർക്കും ആക്രമണത്തിൽ പരിക്കേറ്റു. പരിക്കേറ്റ പോലീസുകാരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിറ്റക്സ് കമ്പനി പരിസരത്ത് വൻ പോലീസ് സന്നാഹം ക്യാന്പ് ചെയ്യുന്നുണ്ട്.