അമൃത്സർ: ലുധിയാനയിലെ ബോംബ് സ്ഫോടനത്തില്‍ ഖാലിസ്ഥാന്‍ ബന്ധമുണ്ടെന്ന് പഞ്ചാബ് ഡിജിപി സിദ്ധാര്‍ഥ് ചതോപാധ്യായ. ലഹരിമാഫിയയും സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ഫോടനത്തില്‍ കൊല്ലപ്പെട്ട മുന്‍ ഹെഡ്കോണ്‍സ്റ്റബിള്‍ ഗഗന്‍ദീപ് സിംഗ് തന്നെയാണ് ആക്രമണം നടത്തിയതെന്നും ഡിജിപി വ്യക്തമാക്കി. ഹെറോയിന്‍ കൈവശംവച്ചതിന് 2019ല്‍ ഗഗന്‍ദീപ് സിംഗിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. രണ്ട് മാസം മുന്‍പാണ് അദ്ദേഹം ജയിലില്‍ നിന്ന് ഇറങ്ങിയതെന്നും ഡിജിപി വ്യക്തമാക്കി.
ലുധിയാന സ്ഫോടനം; ഖാലിസ്ഥാൻ ബന്ധമുണ്ടെന്ന് പഞ്ചാബ് ഡിജിപി
03:12 PM Dec 25, 2021 | Deepika.com