ഗാഡ്ഗിലിൽ പി.ടിയുടെ നിലപാടാണ് ശരിയെന്ന് കാലം തെളിയിച്ചു: പ്രതിപക്ഷ നേതാവ്

02:08 PM Dec 22, 2021 | Deepika.com
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് തീരാനഷ്ടത്തിന്‍റെ ദിനമാണ് ഇന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പി.ടി തോമസ് എംഎൽഎയുടെ വിയോഗത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാത്ത പോരാളിയായിരുന്നു പി.ടിയെന്ന് സതീശൻ അനുസ്മരിച്ചു. പരിസ്ഥിതി, സ്ത്രീ സുരക്ഷാ വിഷയങ്ങളിലെ സത്യസന്ധമായ പി.ടിയുടെ നിലപാടുകള്‍ പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്നു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന നിലപാടിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നപ്പോഴും താന്‍ ശരിയുടെ പക്ഷത്താണെന്ന ഉറച്ച നിലപാടിലായിരുന്നു അദ്ദേഹം. പി.ടിയുടെ നിലപാട് മാത്രമായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു.

ശരിക്കുമൊരു പോരാളി... വിയോഗ വാര്‍ത്ത വിശ്വസിക്കാനാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് ഫേസ്ബുക്കിൽ കുറിച്ചു.